ദോഹ: അഭിമാനത്തോടെ ‘ഡോ. കൂള്‍’ പറയുന്നു, ഒരു സ്റ്റേഡിയം തണുപ്പിക്കുകയെന്നാല് ഒരു കാര്‍ തണുപ്പിക്കുന്നതു പോലെയാണെന്ന്. സുഡാനില്‍ ജനിച്ച ഡോ. സഊദ് അബ്ദുല്‍ അസീസ് അബ്ദുല്‍ ഗനി ആണ് ഈ ഡോ.കൂൾ. അൽവക്റ അല്‍ ജനൂബ് സ്റ്റേഡിയത്തിനു മുന്നില്‍ നില്ക്കുമ്പോള് ഡോ. കൂൾ കൂടുതൽ അഭിമാനിതനാകുന്നു. ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പുറംവശം തണുപ്പിക്കാനുള്ള സാങ്കേതികവിദ്യക്ക് പിറകില്‍ പ്രവര്‍ത്തിച്ച എന്‍ജിനീയറാണ് ഡോ. സഊദ് അബ്ദുല്‍ അസീസ് അബ്ദുല്‍ ഗനി.കാര്‍ തണുപ്പിക്കുന്ന അതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്റ്റേഡിയവും തണുപ്പിക്കുന്നത്. പക്ഷേ, കൂടുതല്‍ വലുതാണെന്ന് മാത്രം. ഖത്തര്‍ 2022 പദ്ധതിയില്‍ ഡോ. സഊദ് 2009ലാണ് ചേര്‍ന്നത്. 22ാമത് ലോക ഫുട്ബാള്‍ മാമാങ്കത്തിൻെറ വേദിയായി ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അദ്ദേഹം സുപ്രീം കമ്മിറ്റിയിലെത്തിയത്. ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പ്രഫസറായിരുന്നു അതുവരെ.
പല രാജ്യങ്ങളും തങ്ങളുടെ സ്റ്റേഡിയങ്ങളിൽ നൂതന ഡിസൈനുകള്‍ മാത്രം അവതരിപ്പിച്ചപ്പോള്‍ ഖത്തര്‍ പുതിയ സാങ്കേതിക വഴികളും അവതരിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു.
ലോകകപ്പ് മത്സരങ്ങളില്‍ ഡോ. സഊദിെൻറ സ്റ്റേഡിയം തണുപ്പിക്കല്‍ സാങ്കേതികവിദ്യ എല്ലാ സ്റ്റേഡിയങ്ങളിലും പ്രയോഗിക്കും. നിലവില്‍ അല്‍ ജനൂബ് സ്റ്റേഡിയത്തിലും ഖലീഫ സ്റ്റേഡിയത്തിലുമാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.ടാർഗറ്റഡ് അല്ലെങ്കില്‍ സ്പോട്ട് കൂളിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകള്‍ ഇരിക്കുന്ന ഭാഗങ്ങളില്‍ മാത്രമേ തണുപ്പിക്കുകയുള്ളൂ. തങ്ങള്‍ വായുവിനെ തണുപ്പിക്കുക മാത്രമല്ല ശുദ്ധീകരിക്കുക കൂടി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. അലര്‍ജിയുള്ളവര്‍ക്ക് പോലും സ്റ്റേഡിയത്തിനകത്ത് പ്രയാസങ്ങളുണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നു. വൃത്തിയും ശുദ്ധീകരിച്ച വായുവുമാണ് അവിടെയുണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള സാങ്കേതിക വിദ്യകളെക്കാള്‍ 40 ശതമാനം കൂടുതല്‍ സുസ്ഥിരതയും അസ്ഥിത്വവുമുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.