തിരുവനന്തപുരം: അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാധ്യത മുൻനിർത്തി കനത്ത സുരക്ഷയിൽ ഞായറാഴ്ച പുതുവത്സരാഘോഷങ്ങൾ നടക്കും. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങൾ തടയാൻ ശക്തമായ പരിശോധന ഉൾപ്പെടെ മുൻകരുതലുകൾ കൈക്കൊണ്ടിട്ടുണ്ട്. ആഘോഷവേളകളിൽ മയക്കുമരുന്നിെൻറ ഉപയോഗം ഉൾപ്പെടെ തടയുന്നതിനുള്ള പരിശോധനകളും നടക്കും. ഒാഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ വിനോദസഞ്ചാരവകുപ്പിെൻറ നേതൃത്വത്തിെല ആഘോഷങ്ങൾ ഇക്കുറിയില്ലെങ്കിലും സ്വകാര്യ ഹോട്ടലുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പുതുവത്സരാഘോഷത്തിനായി വിപുല ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സർക്കാറിെൻറ ചുവടുപിടിച്ച് ചില സ്ഥാപനങ്ങളും സംഘടനകളും ആഘോഷങ്ങൾ ഒഴിവാക്കി മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തിൽ പങ്കുചേരും.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പുതുവർഷ ആഘോഷങ്ങൾക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ മുന്നൊരുക്കം പൂർത്തിയായതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പുതുവത്സരാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സഹായവും പൊലീസ് നൽകും. അതിനാവശ്യമായ നിർദേശങ്ങൾ ജില്ല പൊലീസ് മേധാവികൾക്ക് നൽകി. നിരത്തുകളിലും പ്രധാന പോയൻറുകളിലും ആഘോഷങ്ങൾക്ക് ഭംഗം വരാത്തവിധത്തിൽ പൊലീസിനെ വിന്യസിക്കും. ആഘോഷ സ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷക്ക് പ്രത്യേകം ഉൗന്നൽ നൽകണം. പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംഘാടകരുടെയും പൊലീസിെൻറയും ചുമതലയാണ്.
ആഘോഷങ്ങൾ തടസ്സംകൂടാതെ നടക്കുന്നതിനും സമാധാനപൂർണമാക്കുന്നതിനുള്ള പൊലീസിെൻറ നടപടിക്രമങ്ങളോട് സഹകരിക്കണമെന്നും സമാധാനഭംഗമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും പൊതുജനങ്ങളോടും സംഘാടകരോടും ഡി.ജി.പി ആവശ്യപ്പെട്ടു. മദ്യപിച്ച് വാഹനമോടിക്കുന്നതുൾപ്പെടെ എല്ലാ നിയമലംഘനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളും ക്രമംവിട്ടുള്ള നടപടികളും ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കണം. പുതുവത്സരാഘോഷവേളയിൽ റോഡപകടങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന് പ്രത്യേക പരിശോധനകൾ നടത്തുമെന്നും ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.