അപകട മരണം: രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തിരുവനന്തപുരം: ഇരുചക്രവാഹന അപകടത്തിൽ മരിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് രണ്ടു കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കെ.എസ്.ഇ.ബി സൂപ്രണ്ടായിരുന്ന ഷിജു ആറിന്‍റെ ആശ്രിതർക്കാണ് 1,97,53,000 രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ വാഹന അപകട ക്ലെയിം കോടതിയുടെ ഉത്തരവ്. 2018 ഫെബ്രുവരി ഒന്നിന് പട്ടത്തുനിന്നും മരപ്പാലത്തേക്ക് അതിവേഗത്തിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചായിരുന്നു അപകടം. കെ.എസ്.ആർ.ടി.സിയുടെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. ഷിജുവിനുവേണ്ടി അഡ്വ. ഹെൻട്രി തോമസ്, അഡ്വ. സർജിൻ തോമസ്, അഡ്വ. ആശ സർജിൻ എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.