മുഖ്യമന്ത്രിക്ക് പ്രിയം മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയും- ചെന്നിത്തല

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഞ്ഞക്കുറ്റിയും സ്വര്‍ണക്കട്ടിയുമാണ് മുഖ്യമന്ത്രിക്ക് പ്രിയം. മൊഴി കൊടുത്തതിന് കേസെടുക്കുന്ന ഇവിടെ നടക്കുന്നത് ഈദി അമീന്‍റെ ഭരണമാണോ? കോടതി മുമ്പാകെ 164 വകുപ്പ് പ്രകാരം മൊഴി കൊടുത്താൽ കേസെടുക്കുന്നത് ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത ഭരണകൂടഭീകരതയാെണന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിജിലൻസിനെ ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണ് സർക്കാർ. ഇത് കോടതിയലക്ഷ്യവും കോടതിയെ അപമാനിക്കലുമാണ്. പൊലീസ് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. വിജിലൻസുകാര്‍ക്ക് ഒരാളെ തട്ടിക്കൊണ്ടുപോകാനോ കസ്റ്റഡിയിൽവെക്കാനോ ചില പ്രത്യേക കേസുകളില്‍ അല്ലാതെ അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.