തിരുവനന്തപുരം: തൊഴിലാളികളുടെ ആശ്രിതരായ വിദ്യാർഥികൾക്ക് സിവിൽ സർവിസ് പരിശീലനം ഒരുക്കി സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ). തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ആശ്രിതർക്ക് 15000 രൂപ മാത്രമായിരിക്കും ഒരുവർഷത്തെ പരിശീലനത്തിന് ഫീസ്. പ്രിലിംസ്, മെയിൻ, ഇന്‍റർവ്യൂ എന്നിവയിൽ പരിശീലനം നൽകും. മറ്റു വിദ്യാർഥികൾക്ക് 50000 രൂപയാകും ഫീസ്. കിലെക്ക് കീഴിലെ ഐ.എ.എസ് അക്കാദമിയിൽ മികച്ച ലൈബ്രറിയും ഫാക്കൽറ്റിയും ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ കെ.എൻ. ഗോപിനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ ബാച്ചിന്‍റെ ക്ലാസ് ജൂൺ 20ന് ആരംഭിക്കും. ജൂൺ 15 വരെ kile.kerala.gov.in ൽ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. രണ്ടു ബാച്ചിലായി 120 പേർക്കാണ് പ്രവേശനം. പകുതി ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്കാണ്. എക്സിക്യൂട്ടിവ് മാനേജർ സുനിൽ തോമസ്, അക്കാദമി പ്രോഗ്രാം കോഓഡിനേറ്റർ ജാസ്മിൻ, എം.എൻ. സൂര്യ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.