രജിൻലാലി‍െൻറ മരണം; അപകടം മറച്ചുവെക്കാൻ ശ്രമം നടന്നതായി ആരോപണം

രജിൻലാലി‍ൻെറ മരണം; അപകടം മറച്ചുവെക്കാൻ ശ്രമം നടന്നതായി ആരോപണം നേമം: കൊല്ലം സ്വദേശി രജിൻലാൽ നേമത്ത് എക്സ്കവേറ്റർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് അപകടവിവരം മറച്ചുവെക്കാൻ ശ്രമം നടന്നതായി ആരോപണം. റോഡിൽവെച്ച് ടിപ്പറിടിച്ചാണ് അപകടം നടന്നതെന്നാണ് മെഡിക്കൽ കോളജിൽ കൊണ്ടുവന്നവർ പറഞ്ഞത്. ഇതിൻപ്രകാരം മെഡിക്കൽ കോളജ് പൊലീസ് മലയിൻകീഴ് പൊലീസിൽ വിവരം അറിയിച്ചു. മലയിൻകീഴ് പൊലീസിന്റെ അന്വേഷണത്തിൽ, റോഡിൽ അപകടം നടന്നതായി കണ്ടെത്താനായില്ല. ക്വാറിക്കുള്ളിൽവെച്ചാണ് അപകടം നടന്നതെന്ന സംശയത്തിൽ ക്വാറി സ്ഥിതി ചെയ്യുന്ന നേമം സി.ഐയെ അറിയിക്കുകയായിരുന്നു. അപകടം മറച്ചുവെക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് സി.ഐ രാഗീഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അപകടം ഉണ്ടാക്കിയ എക്സ്കവേറ്ററി‍ൻെറ ബക്കറ്റിൽ രക്തക്കറ കണ്ടെത്തിയത്. തുടർന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. അപകടമരണത്തിന് നേമം പൊലീസ് കേസെടുത്തു. അപകടം യഥാസമയം പൊലീസിൽ അറിയിക്കാത്തതും തെറ്റായ വിവരം നൽകിയതിലേ ദൂരൂഹതകളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.