വിഴിഞ്ഞം വില്ലേജ് ഓഫിസിലെ സാമ്പത്തിക തട്ടിപ്പ്: തഹസിൽദാറുടെ പരാതിയിൽ കേസെടുത്തു

വിഴിഞ്ഞം: വില്ലേജ് ഓഫിസിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ തഹസിൽദാറുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര ലാൻഡ് റവന്യൂ തഹസിൽദാർ എ.എസ്. ശ്രീകലയുടെ പരാതിയിൽ വിഴിഞ്ഞം വില്ലേജ് ഓഫിസിലെ മുൻ ഫീൽഡ് ജീവനക്കാരനായ പി.എസ്. രതീഷിനെതിരെയാണ് കേസെടുത്തത്. നെയ്യാറ്റിൻകര ലാൻഡ് റവന്യൂ തഹസിൽദാറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി െപാലീസ് അറിയിച്ചു. വില്ലേജ് ഓഫിസിൽ കഴിഞ്ഞ ഒരു വർഷത്തെ രേഖകളുടെ പരിശോധനക്കിടെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ പൂവാർ വില്ലേജ് ഓഫിസിലെ ജീവനക്കാരനായിരുന്ന രതീഷിനെ കലക്ടർ സസ്പെൻഡ് ചെയ്തിരുന്നു. കെട്ടിടനികുതിയിനത്തിൽ ഉപഭോക്താക്കൾ വില്ലേജിലേക്ക് ഒടുക്കിയ തുകയുടെ ഏതാനും രസീതുകൾ ക്യാൻസൽ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് അന്വേഷണം തുടങ്ങിയതെന്നും ആറുലക്ഷത്തോളം രൂപ തട്ടിച്ചതായാണ് കണ്ടെത്തിയതെന്നും തഹസിൽദാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.