തിരുവനന്തപുരം: ലിപിപരിഷ്ക്കരണ ഭാഗമായി നൂറുവർഷത്തിലധികം പഴക്കമുള്ള ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നവീകരിച്ച് വിപുലീകരിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അനാവശ്യവുമാണെന്ന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസി. ഡയറക്ടർ ഡോ. വിളക്കുടി രാജേന്ദ്രൻ, ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. പദപരമായ സംശയങ്ങൾക്ക് ഇന്നും മലയാളിക്ക് അവസാനവാക്ക് ശബ്ദതാരാവലിയുടേതാണ്. വിശ്വസനീയവും ആധികാരികവുമായ മറ്റൊരു മലയാള നിഘണ്ടുവും നമുക്ക് വേറെയില്ല. ശബ്ദതാരാവലിയെ വികൃതമാക്കാനുള്ള സർക്കാർ ശ്രമം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും അറിയിച്ചു. ------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.