‘തപാലാപ്പീസ്’ നാടകത്തിൽനിന്ന്

കുട്ടിക്കളിയല്ല; ‘തപാലാപ്പീസ്’

പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ പുതുലോകം തേടിയലയുന്ന രോഗബാധിതനായ 14കാരന്റെ ജീവിതം നാടക പ്രേമികൾക്ക് തീരാവേദനയായി. അത്ര കുട്ടിക്കളിയല്ല, നാടകാഭിനയം എന്ന് കാഴ്ചക്കാരെ പറയിപ്പിക്കുന്നത് കൂടിയായിരുന്നു കുട്ടികൾ മുഖ്യകഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെട്ട ‘തപാലാപ്പീസ്’ എന്ന നാടകം. നവരംഗ് പാലക്കാടും കേന്ദ്ര സംഗീത നാടക അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച നാടകം സാഹിത്യ നോബേൽ ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റെ രചനയിലുള്ള സ്വതന്ത്രാവിഷ്‍കാരമാണ്.

വിശാലമായ പുറം ലോകം നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ട ബാലനെ എത്രമാത്രം സങ്കടത്തിലാഴ്ത്തുന്നുവെന്നത് സംവിധായകൻ വരച്ചിടുന്നുണ്ട്. നിറഞ്ഞാടുന്ന കുട്ടി അഭിനേതാക്കൾ കാഴ്ചക്കാരുടെ കണ്ണ് ഈറനണിയിക്കുകയും ചെയ്തു. ധ്യാൻ ദയാൽ, അയൺ അരുൺ, സഹദ് സജീഷ്, മിഥുൽ തുടങ്ങിയവരാണ് അവിസ്മരണീയ അഭിനയം കാഴ്ചവെച്ചത്. ചമയം: കൃഷ്ണൻകുട്ടി പുതുപ്പരിയാരം. സംഗീത നിയന്ത്രണം: ശ്രവന്തി, വിദ്യ കണ്ണൻ.

Tags:    
News Summary - Thapalappees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.