ഞാർ വാങ്ങി കൃഷിയിടത്തേക്ക് ചാക്കുകളിലാക്കി കൊണ്ടുപോകുന്ന കർഷക തൊഴിലാളികൾ. കൊല്ലങ്കോട്ടെ ദൃശ്യം
പുതുനഗരം: മഴ കാലം തെറ്റി പെയ്തതും വേണ്ടത്ര ലഭിക്കാത്തതും കാരണം കൃത്യമായി വിതക്കാൻ സാധിക്കാത്ത കർഷകർ ഞാറിനായി നെട്ടോട്ടത്തിൽ. പൊടി വിത നടത്തിയ കർഷകർക്ക് മഴ ലഭ്യമാകാത്തത് തിരിച്ചടിയായി. വാർത്തു വിതക്കുവാൻ മതിയായ ജലം പാടത്ത് ഇല്ലാത്തതിനാൽ നടീൽ പ്രതിസന്ധിയിലാണ്. ചെറുകിട കർഷകർക്കാണ് കനത്ത തിരിച്ചടിയായത്.
എല്ലാവരും നടുന്ന സമയത്ത് നെൽപാടത്ത് നടീൽ നടന്നില്ലെങ്കിൽ വളപ്രയോഗം പ്രതിസന്ധിയിലാവുകയും കീടബാധയേൽക്കുകയും ചെയ്യും. ഇത് തടയാനായി ഞാർ വാങ്ങി നട്ടുപിടിപ്പിക്കുകയാണ് ചെറുകിട കർഷകർ.എക്കിറിന് ആയിരം രൂപ വരെ ഞാറിന് വാങ്ങുന്നവരും ഉണ്ട്. ഇത്തവണ ഞാറ് നൽകുന്നവർ കുറഞ്ഞതിനാൽ പരിസര പഞ്ചായത്തുകളിൽ വാഹനങ്ങളിത്തിയാണ് പലരും ഞാറ് വാങ്ങുന്നത്. മതിയായ തോതിൽ മഴ ലഭിച്ചില്ലെങ്കിൽ ഞാർ വാങ്ങി നടുന്നവർക്കും അല്ലാത്ത കർഷകർക്കും അടിവളം പ്രയോഗിക്കുന്നതിൽ തിസന്ധിയുണ്ടാകുമെന്ന് പുതുനഗരത്തെ കർഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.