പാലക്കാട്: വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം പ്രസ്താവനയില്‍ പറഞ്ഞു.
എൽ.ഡി.എഫ് സര്‍ക്കാര്‍ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച കാലഘട്ടം മുതല്‍തന്നെ അതിനെതിരേ എസ്.ഡി.പി.ഐ ശക്തമായ സമരരംഗത്തുണ്ടായിരുന്നു. പദ്ധതി പൊതുവിദ്യാഭ്യാസ മേഖലയെയും മതേതര വിദ്യാഭ്യാസ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
അതിനാല്‍, ഈ വിഷയത്തില്‍ പാർട്ടിയുടെ നിലപാട് പുതിയതാണെന്നോ ഇപ്പോഴാണ് പ്രതിഷേധം ആരംഭിച്ചതെന്നോ ഉള്ള പ്രചാരണം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.
പി.എം ശ്രീ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പൊതുവിദ്യാഭ്യാസത്തിന്റെയും മതേതര മൂല്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തുടര്‍ച്ചയായി സമരങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ അന്നും ഇന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതിനുപകരം, ജനങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കുകയാണ് വേണ്ടത്. പി.എം ശ്രീ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതുവരെ എസ.ഡി.പി.ഐയുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളും സമരങ്ങളും തുടരുമെന്നും ഷഹീര്‍ ചാലിപ്പുറം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.