കോട്ടായി പഞ്ചായത്ത് കല്യാണമണ്ഡപം

പഞ്ചായത്ത് കല്യാണ മണ്ഡപം; കോടികൾ ചെലവഴിച്ച പദ്ധതിയിൽ അപാകതകളേറെ

കോട്ടായി: കോടികൾ ചെലവഴിച്ച് അഞ്ചു വർഷം മുമ്പ് നിർമാണം ആരംഭിച്ച പഞ്ചായത്ത് കല്യാണ മണ്ഡപം നിർമാണത്തിലെ അപാകതമൂലം ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ. മണ്ഡപം ഉടൻ പണിപൂർകരിക്കണമെന്നും ആവശ്യമുയർന്നു.

കോട്ടായി പഞ്ചായത്ത് ഓഫിസിനു സമീപം നിർമാണം നടക്കുന്ന കല്യാണ മണ്ഡപമാണ് നിർമാണത്തിലെ അപാകതകൾ കാരണം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമായത്. മണ്ഡപത്തിനകത്ത് ശബ്ദത്തിന്റെ പ്രതിധ്വനി കാരണം മൈക്ക് ഉപയോഗിക്കാൻ പറ്റുന്നില്ല.

സംസാരിച്ചാൽ വാക്കുകൾ ഒന്നും മനസ്സിലാവുന്നില്ലെന്നാണ് പരാതി. മണ്ഡപത്തിനുള്ളിലെ സ്റ്റേജിന്റെ അമിത ഉയരവും പ്രശ്നമായിട്ടുണ്ട്. നിർമാണത്തിന് നേതൃത്വം നൽകിയ എൻജിനീയർമാരുടെ അശ്രദ്ധയെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം മണ്ഡപത്തിൽ നടത്തിയ പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ സംസാരിക്കുന്നതൊന്നും മനസ്സിലാകാതെ വന്നതിൽ യോഗത്തിൽ പങ്കെടുത്തവരിൽനിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു.

അഞ്ചു വർഷം മുമ്പ് നിർമാണം തുടങ്ങിയിട്ടും ഇന്നും മണ്ഡപം പ്രവൃത്തി മുഴുവൻ പൂർത്തീകരിക്കാനാകാത്തതിലും കടുത്ത പ്രതിഷേധമാണ്. കല്യാണമണ്ഡപത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിച്ചിട്ടില്ല. വാഹന പാർക്കിങ്, അടുക്കള, ബാത്ത്റൂം സൗകര്യം, മലിനജല സംഭരണ ടാങ്ക് എന്നിവയും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

Tags:    
News Summary - Panchayat wedding hall; Many flaws in the project that cost crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.