കനത്ത മഴയിൽ വിളഞ്ഞ നെല്ല് വെള്ളത്തിൽ മുങ്ങിയപ്പോൾ. പെരിങ്ങോട്ടുകുറുശ്ശി മേഖലയിലെ ദൃശ്യം

കനത്ത മഴ; നെല്ല് വെള്ളത്തിൽ

പെരിങ്ങോട്ടുകുറുശ്ശി: തോരാമഴയിൽ നെല്ലറയിൽ തീരാകണ്ണീരുമായി കർഷകർ. വിളഞ്ഞ നെൽപാടങ്ങൾ വെള്ളത്തിലായി. വ്യാഴാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിലാണ് നെൽപാടങ്ങൾ വെള്ളത്തിൽ മുങ്ങിയത്. പെരിങ്ങോട്ടുകുറുശ്ശി കോട്ടായി, മാത്തൂർ മേഖലകളിലെ കൊയ്ത്തിന് പാകമായ നെല്ലാണ് നശിക്കുന്നത്. രണ്ടുദിവസം ഈ നില തുടർന്നാൽ നെല്ല് മുള പൊട്ടി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

സാധാരണ ചിങ്ങമാസം കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ കിഴക്കൻ മഴയെന്ന പേരിൽ മഴ പെയ്യാറുണ്ടെങ്കിലും പെട്ടെന്ന് നിലക്കാറാണ് പതിവ്. എന്നാൽ, വ്യാഴാഴ്ച തുടങ്ങിയ കനത്തമഴ തോരാതെ നിന്നതാണ് കർഷകരുടെ പ്രതീക്ഷ തകർത്തത്.

Tags:    
News Summary - heavy rain; Rice in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.