മംഗലംഡാം: തനിച്ച് താമസിച്ചിരുന്ന വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇടുക്കി പാമ്പുംപാറ സ്വദേശി അനീഷിനെ (42) പാലക്കാട് രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ജീവപര്യന്തത്തിന് പുറമെ 12 വർഷം കഠിനതടവും 75000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2012 ഡിസംബർ നാലിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടാഴി പഞ്ചായത്തിലെ റോഡ് പണിക്കായി എത്തിയ പ്രതി, നരിക്കുഴിയിൽ ഒറ്റക്ക് താമസിച്ചിരുന്ന 66കാരിയെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സംഭവദിവസം പുലർച്ചെ വയോധികയെ കട്ടിലിൽനിന്ന് അടുക്കളയിലേക്ക് കൊണ്ടുപോയി കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന ശേഷം ഒരു പവന്റെ സ്വർണമാലയും മൊബൈൽ ഫോണും കവർന്നെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.