എയിംസ്: സർക്കാർ ഇടപെടണം -വി.കെ. ശ്രീകണ്ഠൻ പാലക്കാട്: 22 എയിംസുകൾ പുതുതായി അനുവദിച്ചപ്പോഴും സംസ്ഥാനത്തെ തഴഞ്ഞെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. കേരളത്തിലേക്ക് എയിംസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാറും സമൂഹവും ഒന്നിച്ചിടപ്പെടണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥല ലഭ്യതക്കുറവാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. വിവിധ പദ്ധതികൾക്കായി സർക്കാർ സ്ഥലമേറ്റെടുക്കുമ്പോഴും എയിംസിന് സ്ഥലം കണ്ടെത്താനായിട്ടില്ല. എയിംസ് താൽക്കാലികമായി ആരംഭിക്കാൻ അഹല്യ കാമ്പസ് വിട്ടുനൽകാൻ മാനേജ്മൻെറ് തയാറാണ്. കേരളത്തിന് അനുവദിച്ച ഐ.ഐ.ടി നഷ്ടപ്പെടാതിരിക്കാൻ ഇതേ കാമ്പസിലാണ് ആരംഭിച്ചത്. ഇതേ മാതൃക എയിംസിൻെറ കാര്യത്തിലും സ്വീകരിക്കാം. അഹല്യയിലെ മൂന്ന് ആശുപത്രി ഉൾെപ്പടെ എട്ടുലക്ഷം ചതുരശ്ര അടി കെട്ടിടവും ആധുനിക ലാബുകളും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാവും. കേന്ദ്ര ആരോഗ്യ മന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽ കാണുമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.