ആലത്തൂർ: ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷിച്ചു. പഞ്ചാംഗ വായന, പൊന്നോല സമർപ്പണം, കൂറയിടൽ, ദേശംവകയും ദേശക്കാരുടെ വകയും12 ദിവസം കണ്യാർ, ഭഗവതിയെ കുടപ്പുറത്ത് എഴുന്നള്ളിക്കൽ, വിവിധ പ്രദേശങ്ങളിൽ നാല് ദിവസത്തെ പറയെടുപ്പ്, ആന ചമയപ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവയായിരുന്നു ഉത്സത്തിന് മുമ്പുള്ള ദിവസങ്ങളിലെ ചടങ്ങുകൾ.
ബുധനാഴ്ച രാവിലെ ഗണപതി ഹോമത്തോടെയാണ് വേലയുടെ പ്രത്യേക പൂജകൾ തുടങ്ങിയത്. ഉച്ചക്ക് ഈടുവെടി, കേളി പറ്റ്, ആനപ്പുറത്ത് കോലം കയറ്റൽ തുടർന്ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് എന്നിവ നടന്നു. മൂലസ്ഥാനത്തു നിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് വൈകുന്നേരം പാണ്ടിമേളത്തോടെ ക്ഷേത്രത്തിലെത്തി സമാപിച്ചു. രാത്രി 10 ന് മൂലസ്ഥാനത്ത് ഇരട്ട തായമ്പകയോടെ രാത്രി വേല ആരംഭിച്ചു. കരിവേലയാണ് ആദ്യ ചടങ്ങ്. വ്യാഴാഴ്ച പുലർച്ചെ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിച്ച് വള്ളിയറുക്കൽ, കേളി പറ്റ്, കൊമ്പ് പറ്റ്, കുഴൽപറ്റ്, എന്നിവയ്ക്കു ശേഷം പാണ്ടിമേളത്തോടെ എഴുന്നള്ളിപ്പ് സ്വർഗനാഥസ്വാമി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ചെറുനെട്ടൂരി ക്ഷേത്രത്തിലെത്തി രാവിലെ കോലം ഇറക്കി ദേവിയെ വണങ്ങി വിടവാങ്ങുന്നതാണ് സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.