കോഴിക്കോട്: ബൈപാസ് ആറുവരി പാതയാക്കുന്നതുമായി ബന്ധപ്പെട്ട് എൻ.എച്ച് 66ലെ വേങ്ങേരി ജങ്ഷനിൽ തിങ്കളാഴ്ച മുതൽ ട്രാഫിക് നിയന്ത്രണം. ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും കരിക്കാംകുളം-കൃഷ്ണൻ നായർ റോഡ്-മാളിക്കടവ് വഴി തണ്ണീർപന്തലിൽ എത്തിച്ചേർന്ന് പോകണം.

ചരക്കുവാഹനങ്ങളും മറ്റും കാരപ്പറമ്പ് ബൈപാസ്-കുണ്ടൂപറമ്പ്-തണ്ണീർപന്തൽ വഴി ബാലുശ്ശേരി ഭാഗത്തേക്കും തിരികെ അതേവഴി കോഴിക്കോട്ടേക്കും പോകണം. ബാലുശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ബസുകൾ തണ്ണീർപ്പന്തൽ-മാളിക്കടവ്-കരിക്കാംകുളം വഴിയും സ്വകാര്യവാഹനങ്ങൾ മൂട്ടോളിയിൽനിന്ന് തിരിഞ്ഞ് പൊട്ടംമുറി-പറമ്പിൽ ബസാർ-തടമ്പാട്ടുതാഴം വഴി കോഴിക്കോട് ഭാഗത്തേക്കും പോകണം.

Tags:    
News Summary - Traffic diversion at Vengeri Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.