‘മാധ്യമ’വും മീ ഫ്രണ്ടും സംയുക്തമായി കോഴിക്കോട് ലുലു മാളിൽ ഒരുക്കിയ കാൽപന്ത് മഹോത്സവം സോക്കർ കാർണിവലിൽ മുഖ്യാതിഥി അഡ്വ. ഫൈസൽ ബാബു എം.എൽ.എ സംസാരിക്കുന്നു. ഈഗിൾ എഫ്.സി കേരള മാനേജർ തഷ്‌നാഥ്‌ സുധീർ, മെഡിമിക്സ് കേരള സെയിൽസ് മാനേജർ ശ്രീകുമാർ, ലുലു റീജനൽ മാനേജർ ഷരീഫ് സൈദു, മാധ്യമം അസി. എക്സിക്യൂട്ടിവ് എഡിറ്റർ സാലിഹ് കോട്ടപ്പള്ളി, ലുലു റീജനൽ ഡയറക്ടർ മുഹമ്മദ് ഷരീഫ് മാട്ടിൽ, ഫോക്‌സ്‌വാഗൻ സെയിൽസ് മാനേജർ ക്ലിന്‍റ് ആനന്ദ് എന്നിവർ സമീപം

കാൽപന്തിൽ ആവേശം നിറച്ച് ‘മാധ്യമം’ സോക്കർ കാർണിവൽ

കോഴിക്കോട്: ‘മാധ്യമ’വും മീഫ്രണ്ടും ലുലുവും സംയുക്തമായി കോഴിക്കോട് ലുലു മാളിൽ നടത്തുന്ന സോക്കർ കാർണിവലിലെ വൈവിധ്യമാർന്ന പരിപാടികൾ കാണികൾക്ക് ആവേശമായി. ബുധനാഴ്ച വൈകീട്ട് നടന്ന പരിപാടികൾ മുഖ്യാതിഥി അഡ്വ. ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്‍റെ ശ്വാസ നിശ്വാസത്തിൽ പന്ത് ഉണ്ടെന്നും കാൽപന്ത് കളിയെ അത്രമേൽ പ്രണയിക്കുന്ന നഗരമാണിതെന്നും അഡ്വ. ഫൈസൽ ബാബു പറഞ്ഞു. മാധ്യമം അസി.എക്സിക്യൂട്ടിവ് എഡിറ്റർ സാലിഹ് കോട്ടപ്പള്ളി സ്വാഗതം പറഞ്ഞു. ലുലു മാൾ റീജനൽ ഡയറക്ടർ മുഹമ്മദ് ഷരീഫ് മാട്ടിൽ ആശംസ അർപ്പിച്ചു. ലുലു മാൾ റീജനൽ മാനേജർ ഷരീഫ് സൈദു, മെഡിമിക്സ് കേരള സ്റ്റേറ്റ് സെയിൽസ് മാനേജർ ശ്രീകുമാർ, ഫോക്‌സ്‌വാഗൻ കോഴിക്കോട് സെയിൽസ് മാനേജർ ക്ലിന്‍റ് ആനന്ദ്, ഈഗിൾസ് എഫ്.സി കേരള മാനേജർ സാഗർ തഷ്നാഥ് സുധീർ, ഓർബിസ് ക്രിയേറ്റിവ്സ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ സി.വി. സലീം എന്നിവർ സന്നിഹിതരായി.

തുടർന്ന് നടന്ന മിനി പെനാൽറ്റി ഷൂട്ടൗട്ടിൽ അഡ്വ. ഫൈസൽ ബാബു എം.എൽ.എ, ലുലു മാൾ റീജനൽ ഡയറക്ടർ മുഹമ്മദ് ഷരീഫ് മാട്ടിൽ എന്നിവർ പങ്കെടുത്തു. ലോകകപ്പ് പോരാട്ടത്തിനിടെ നടത്തുന്ന കാൽപന്ത് മഹോത്സവം വൻ ജനപങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മിനി പെനാൽറ്റി ഷൂട്ടൗട്ട്, സ്പോട്ട് ജഗ്ലിങ്, കളിക്കാരെ തിരിച്ചറിയൽ, ഫുട്ബാൾ ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് സോക്കർ കാർണിവലിൽ ഒരുക്കിയിരിക്കുന്നത്. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് തത്സമയം സമ്മാനവും നൽകുന്നു.

ലുലു മാൾ, മെഡിമിക്സ്, ഫോക്‌സ്‌വാഗൺ, മേളം, ഈഗിൾസ് എഫ്.സി. കേരള, ഓർബിസ് ക്രിയേറ്റിവ്, ഗോൾ ഡിജിറ്റൽ മാഗസിൻ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സോക്കർ കാർണിവൽ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - 'Madhyam' Soccer Carnival fills the air with excitement over football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.