കോഴിക്കോട്: മാത്തോട്ടത്ത് സ്വകാര്യ ഭൂമി കൈയേറി കല്ലിട്ടത് നിയമവിരുദ്ധനടപടിയാണെന്നും പ്രതിഷേധാർഹമാണെന്നും കെ-റെയിൽ വിരുദ്ധ ജനകീയ സമിതി. 'സർവേ ആൻഡ് ബൗണ്ടറീസ് ആക്ട്' അനുസരിച്ചാണ് സ്വകാര്യ ഭൂമിയിൽ കല്ലിടുന്നത് എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയുടെ അതിർത്തിയിൽ മാത്രമെ കല്ലിടൽ പാടുള്ളൂ. സ്വകാര്യ ഭൂമിയിൽ കല്ലിടാൻ പാടില്ല. നഗ്നമായ നിയമലംഘനമാണ് അധികൃതർ ഇവിടെ നടത്തിയത്. അതിലേറെ പ്രതിഷേധാർഹമാണ് വീട്ടുമുറ്റത്ത് കല്ലിടുന്നതിനായി ഹൃദ്രോഗിയായ അബ്ദുൽ റസാഖിനെതിരെ പൊലീസ് ബലപ്രയോഗം നടത്തിയത്. പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെയാണ് അദ്ദേഹത്തെ പൊലീസ് തള്ളി മാറ്റിയതും തടഞ്ഞതും. യോഗത്തിൽ കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല നേതാക്കളായ പി.എം. ശ്രീകുമാർ , മുസ്തഫ ഒലീവ്, പ്രവീൺ ചെറുവത്ത്, സുനീഷ് കീഴാരി, പി.കെ. ഷിജു എന്നിവരുടെയും പ്രാദേശിക സംഘാടകരായ മുഹമ്മദ് മദനി, നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.