കോഴിക്കോട്: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനാഹ്വാനം ചെയ്ത് മാനാഞ്ചിറക്ക് ചുറ്റും സ്ത്രീത്തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്തു. ട്രേഡ് യൂനിയൻ സർവിസ് സംഘടന സംയുക്ത ജില്ല സമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ ചങ്ങല തീർത്തത്. തൊഴിൽ കോഡുകൾ റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിൻവലിക്കുക, സ്വകാര്യവത്കരണം നിർത്തിവെക്കുക, ഇന്ധന വിലക്കയറ്റം തടയുക, തൊഴിലുറപ്പുകൂലി വർധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുമായാണ് തൊഴിലാളികൾ അണിനിരന്നത്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി പ്രതിനിധി സഫിയ അധ്യക്ഷത വഹിച്ചു. ഷീബ, സുസ്രത്ത്, ജീജഭായ്, ഭാഗീരതി, സതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.