ഓർമയിലേക്ക് പഴയ കെട്ടിടം; ദേശാഭിമാനി വായനശാലക്ക് പുതിയ കെട്ടിടം

പനമറ്റം: പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലക്ക് പുതിയ കെട്ടിടം വരുന്നു. 73 വർഷം പഴക്കമുള്ള ജീർണാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ മന്ദിരം പണിയാൻ മാണി സി. കാപ്പൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. പതിമൂവായിരത്തിലേറെ പുസ്തകങ്ങളുമായി വായനാരംഗത്തും സാമൂഹിക സേവനരംഗത്തും സജീവമായ എ ഗ്രേഡ് ലൈബ്രറിയാണിപ്പോൾ ദേശാഭിമാനി വായനശാല. 1949ൽ വാടകക്കെട്ടിടത്തിൽ തുടങ്ങിയ വായനശാലക്കായി 1954ൽ നാട്ടുകാരുടെ സഹകരണത്തോടെ ആയില്ലൂർ നാരായണൻ നായർ പ്രസിഡന്‍റായ ഭരണസമിതി രണ്ട് സെന്‍റ് ഭൂമി വാങ്ങി പണിത കെട്ടിടമാണ് ഇപ്പോഴുമുള്ളത്. വിളക്കുമാടം സ്വദേശി കല്ലംമാക്കൽ ശങ്കരൻ നായരിൽ നിന്ന് 100 രൂപ വില തിട്ടപ്പെടുത്തിയാണ് സ്ഥലം വാങ്ങിയത്. അക്കാലത്ത് വൈദ്യുതിയില്ലാത്തതിനാൽ വൈകുന്നേരങ്ങളിൽ മണ്ണെണ്ണവിളക്കുകൾ കത്തിച്ചുവെച്ച് ആ വെളിച്ചത്തിലാണ് പുസ്തകവായന നടത്തിയിരുന്നത്. ബാലവേദി, വനിതാവേദി, യുവത, വയോജന വേദി,വനിത കാർഷിക കൂട്ടായ്മ എന്നിവ പ്രവർത്തിച്ചു വരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലെ എ ഗ്രേഡ് വായനശാലയാണിപ്പോൾ ദേശാഭിമാനി വായനശാല. KTL VZR 5 Panamattam Vayanasala പനമറ്റം ദേശാഭിമാനി വായനശാലയുടെ പൊളിച്ചുമാറ്റുന്ന പഴയ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.