ചെറുതോണി (ഇടുക്കി): ക്യാമ്പിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഹരി ആർ. വിശ്വനാഥിനെതിരെയാണ് (49) ഇടുക്കി കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. ആർ.എസ്.എസിന്‍റെയും ബി.ജെ.പി അനുകൂല അധ്യാപക സംഘടനയുടെയും സജീവപ്രവർത്തകനാണിയാൾ. പെൺകുട്ടികൾ താമസിക്കുന്ന മുറിയിൽ കയറി ലൈംഗികച്ചുവയോടെ സംസാരിച്ച ഇയാൾക്കെതിരെ വിദ്യാർഥിനികൾ രക്ഷാകർത്താക്കളോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. വിദ്യാർഥിനികൾ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് മൊഴി നൽകുകയും ചെയ്തു. ഒളിവിൽപോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പരാതി ഒതുക്കിത്തീർക്കാൻ അധ്യാപകൻ മറ്റൊരു വിദ്യാർഥിയോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനിടെ, അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മഹിള അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. ഇയാൾ മുമ്പും ഇത്തരം കേസിൽപെട്ടിട്ടുണ്ടെന്നും ഇയാളെ മാത്രം കുട്ടികളുടെ ക്യാമ്പിന് ചുമതലപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. TDG Pocso prathi Hari പ്രതി ഹരി ആർ. വിശ്വനാഥ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.