കുട്ടികളെ വിഷാദവും ലഹരിയും കീഴടക്കാതെ ശ്രദ്ധിക്കാൻ മാതാപിതാക്കൾ പ്രത്യേകം കരുതലെടുക്കണം. വീടുകളിൽ അടച്ചിരിക്കാതെ കളിക്കളങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പറഞ്ഞയക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുമായി കൂടുതൽ സമയം അടുത്തിടപഴകാനും യാത്രകൾ ചെയ്യാനും മാതാപിതാക്കൾ സമയം കണ്ടെത്തണം.
കുട്ടികളുടെ അടുത്ത സുഹൃത്തുക്കൾ ആരെന്നും അവരിൽനിന്ന് കുട്ടികളിലുണ്ടാകുന്ന മാറ്റവും ശ്രദ്ധിക്കണം. കുട്ടികളോട് പ്രായവ്യത്യാസമുള്ളവരിൽനിന്നുള്ള പെരുമാറ്റം ശ്രദ്ധിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. ലഹരിയെന്ന വില്ലനിൽനിന്ന് കുട്ടികളെ അകറ്റിനിർത്തണം.
ലഹരിയെ കുറിച്ചും അവയുടെ ദൂഷ്യവശങ്ങളെ കുറിച്ചുമുള്ള ബോധവത്കരണം വീടുകളിൽനിന്ന് ആരംഭിക്കാം. അവധിക്കാലത്തെ കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 18 തികയാത്ത ഒരു കുട്ടിയും തനിയെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വ്യക്തമായ സമയ മാനദണ്ഡത്തോടെ കമ്പ്യൂട്ടർ ഗെയിമോ കാർട്ടൂണുകളോ മറ്റ് താൽപര്യമുള്ള ആപ്ലിക്കേഷനുകളോ ഉപയോഗിക്കാം.
കൊല്ലം: വീണ്ടുമൊരു വേനലവധിക്കാലം എത്തി. ഒരു അധ്യയനവർഷം വിജയകരമായി പൂർത്തിയാക്കി സ്കൂളുകൾ അടക്കുമ്പോൾ മധ്യവേനലവധി എങ്ങനെ വിനിയോഗിക്കാമെന്ന ചിന്തയിലാണ് കുട്ടികളും രക്ഷിതാക്കളും. വിനോദങ്ങളും അവധിക്കാല ക്ലാസുകളും ഓൺലൈൻ വിനോദങ്ങളും തുടങ്ങി വേറിട്ടതൊക്കെ വേണ്ടുവോളമുണ്ടെങ്കിലും എല്ലാം ശ്രദ്ധയോടെ വേണമെന്നാണ് ഇൗ രംഗത്തുള്ളവർ പറയുന്നത്.
പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിടപറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ചിലർ മൊബൈൽ ഫോണിനും ടി.വിക്കും പിന്നാലെ പോകും. എന്നാൽ, പത്തുമാസത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് വീണുകിട്ടുന്ന രണ്ടുമാസത്തെ അവധി വെറുതെ കളയാനുള്ളതല്ല.
അത് ഏറ്റവും ഫലപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം. മാതാപിതാക്കൾ ജോലിക്കാരാണെങ്കിൽ കുഞ്ഞിനോടൊപ്പം ചെലവഴിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു. കായിക വിനോദങ്ങളും പഠനകളരികളുമായി ജില്ലയിലെ ലൈബ്രറികളും വിവിധ സംഘടനകളും സജീവമായി. ഏപ്രിൽ ആദ്യവാരം ക്യാമ്പുകൾ തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം.
അഭിരുചിക്കനുസൃതമായി കായികം, കല, സാഹിത്യം, വ്യക്തിത്വ വികസനം എന്നിങ്ങനെ കുട്ടികളുടെ കാര്യശേഷി വികസനത്തിന് ഉതകുന്ന സർവതലസ്പർശിയായ ക്യാമ്പുകളിലൂടെ അവധിക്കാലം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് വിവിധ സ്ഥാപനങ്ങളും സംഘടനകളും. അവധിക്കാലത്തെ അപകടമുക്തമാക്കുന്നതിന് കുട്ടികളും രക്ഷാകർത്താക്കളും നാട്ടുകാരും ഒരുപോലെ ശ്രദ്ധിക്കണം.
കുട്ടികൾ കൂട്ടംകൂടിയും മറ്റും പുഴയിലും കുളങ്ങളിലും ഇറങ്ങി അപകടത്തിൽപെടുന്നത് പതിവാണ്. അപകടകരമായ ഭാഗങ്ങളിൽ കുളിക്കുന്നതിൽനിന്ന് കുട്ടികളെ വിലക്കണം. വേനലവധിയുടെ ആഘോഷങ്ങളാണ് പലപ്പോഴും അപകടത്തിലേക്ക് വഴിതെളിക്കുന്നത്. പുഴകളിലും ജലാശയങ്ങളിലും പതിയിരിക്കുന്ന ചതിക്കുഴികള്‍ അറിയാതെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എടുത്തു ചാടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.