കൊല്ലം: വിവിധ ചികിത്സാ സമ്പ്രദായങ്ങളെ ചേർത്ത് സങ്കര ചികിത്സാ സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയനയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അന്യോന്യം ബന്ധമില്ലാത്ത, വിവിധ മാനദണ്ഡങ്ങളിൽ അധിഷ്ഠിതമായ, ചികിത്സാ സമ്പ്രദായങ്ങളെ ഒന്നിച്ചാക്കി പുതിയ ഒരു ചികിത്സാരീതിയാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് ഡോ. സാമുവൽ കോശി, സെക്രട്ടറി ഡോ. ജോസഫ് ബനവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എം.ബി.ബി.എസ് യോഗ്യതയില്ലാത്തവർക്കും ആധുനിക വൈദ്യശാസ്ത്ര മേഖല കൈകാര്യം ചെയ്യാൻ ബ്രിഡ്ജ് കോഴ്സുകൾ വഴി അനുവാദം നൽകുന്ന സമ്പ്രദായവും ഒഴിവാക്കണം. ആശുപത്രി ആക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതുവരെ നടപ്പാക്കുന്നത് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ ഡോ. സിനി പ്രിയദർശിനി, ദക്ഷിണ മേഖല വൈസ് പ്രസിഡന്‍റ് ഡോ.വി. മോഹനൻ നായർ, ജില്ല ചെയർമാൻ ഡോ.എൻ.ശ്യാം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.