നീലേശ്വരം: കഴുതപ്പാല്‍ ഇനി കാഞ്ഞങ്ങാട് പടന്നക്കാട് മേൽപാലത്തിനുസമീപം കിട്ടും. പക്ഷേ, ലിറ്ററിന് 7000 രൂപ കൊടുക്കണം. പടന്നക്കാട് മരിയന്‍ നഴ്‌സിങ് ഹോമിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് വളര്‍ത്തിവരുന്ന പൂജ എന്ന കഴുതയാണ് പാൽ ചുരത്തുന്നത്. അടുത്തിടെയാണ് പെണ്‍കുഞ്ഞിന് പൂജ ജന്മം നൽകിയത്.
പൂജ എന്ന പേരുള്ള കഴുത പടന്നക്കാട് മരിയ നഴ്സിങ് ഹോമിൽ
ആയുർവേദ ചികിത്സ നടത്തുന്ന മരിയ നഴ്സിങ് ഹോമിലാണ് മരുന്നിനായി കഴുതപ്പാല്‍ ഉപയോഗിച്ചുവരുന്നത്. ഇപ്പോള്‍ ഫാര്‍മസിയില്‍നിന്ന് ചെറിയ അളവിലും പാല്‍ ലഭിക്കും. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കഴുതപ്പാല്‍ പ്രയോജനകരമാണെന്ന് ഡോ. ടിറ്റോ ജോസഫ് പറഞ്ഞു. ഫാറ്റി ആസിഡ്, അമിനോ ആസിഡ്, പഞ്ചസാര എന്നിവയുടെ അളവില്‍ മറ്റു പാലുകളെ അപേക്ഷിച്ച് മാറ്റമുണ്ട്. മുഖത്തെ ചുളിവുകള്‍ മാറ്റുന്ന സൗന്ദര്യവര്‍ധക വസ്തുവായും ആന്‍റി മൈക്രോബിയലായും സിറോസിസ് ഉള്‍പ്പെടെയുള്ള വയര്‍, കുടല്‍ രോഗങ്ങള്‍ക്കും പ്രമേഹത്തിനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.