മസ്കുലർ ഡിസ്ട്രോഫി രോഗികൾക്കായി പുനരധിവാസ കേന്ദ്രം തുടങ്ങണമെന്ന് മനുഷ്യാവകാശ കമീഷൻ

കൊച്ചി: മസ്കുലർ ഡിസ്ട്രോഫി രോഗബാധിതരായ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ പുനരധിവാസ കേന്ദ്രം സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. കോംപ്രഹെൻസീവ് ഫെസിലിറ്റി സെന്റർ ഫോർ ന്യൂറോ മസ്കുലർ ഡിസോഡർ എന്ന പേരിൽ ഒരു പുനരധിവാസ കേന്ദ്രം തുടങ്ങിയാൽ ഇത്തരം രോഗങ്ങൾ അനുഭവിക്കുന്നവരുടെ പുനരധിവാസം ഏകോപിപ്പിച്ച് കുടക്കീഴിൽ കൊണ്ടുപോകാൻ കഴിയുമെന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് സ്വീകരിച്ചാണ് ഉത്തരവ്. മസ്കുലർ ഡിസ്ട്രോഫി ശ്രേണിയിൽ വരുന്ന രോഗങ്ങൾ പൂർണമായി ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്നുകൾ ഇന്ന് ലഭ്യമല്ല. എന്നാൽ, ഇത്തരം അസുഖങ്ങൾ ഉള്ളവർക്ക് ഉണ്ടാകുന്ന ന്യുമോണിയ പോലുള്ള സങ്കീർണ രോഗങ്ങൾക്ക് മെഡിക്കൽ കോളജുകളിലും ജില്ല ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.