കായംകുളം: രമേശ് ചെന്നിത്തല നയിക്കുന്ന െഎശ്വര്യകേരള യാത്രയുടെ സംഘാടക സമിതിയെച്ചൊല്ലി യു.ഡി.എഫിനുള്ളിൽ തമ്മിലടി. പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് തീരുമാനം.
നിലവിലുള്ള യു.ഡി.എഫ് കമ്മിറ്റിയെ അപ്രസക്തമാക്കി പ്രധാന ഭാരവാഹിത്വം കോൺഗ്രസ് കൈയടക്കിയതാണ് തർക്കത്തിന് കാരണം. 16ന് ജില്ലതല സമാപനമാണ് കായംകുളത്ത് നടക്കുന്നത്. ഡി.സി.സി പ്രസിഡൻറ് എം. ലിജുവിെൻറയും യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജി മോഹെൻറയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ കോൺഗ്രസ് ഒാഫിസിൽ ചേർന്ന യോഗത്തിലാണ് തർക്കം ഉടലെടുത്തത്.
നിലവിൽ ചെയർമാനായ ലീഗിലെ എ. ഇർഷാദിനെ ഒഴിവാക്കി കോൺഗ്രസ് പ്രതിനിധിയെ ചെയർമാനാക്കി സംഘാടകസമിതി രൂപവത്കരിക്കാമെന്നായിരുന്നു നിർദേശം. ലീഗ് ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ ജില്ല നേതൃത്വവുമായി കൂടിയാലോചിച്ച് നടപ്പാക്കാമെന്ന ധാരണയിൽ പിരിയുകയായിരുന്നു. ചർച്ച ചെയ്യാൻ ശനിയാഴ്ച യോഗവും വിളിച്ചു. എന്നാൽ, കെ.പി.സി.സി സെക്രട്ടറിമാരായ ഇ. സമീർ ചെയർമാനും കറ്റാനം ഷാജി കൺവീനറുമായ സമിതി രൂപവത്കരിച്ചതായി കാട്ടി യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ പേരിൽ പത്രക്കുറിപ്പ് ഇറങ്ങിയതോടെ വിഷയം വഷളായി. ശനിയാഴ്ച നടന്ന യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചാണ് ലീഗ് പ്രതിഷേധം പരസ്യമാക്കിയത്.
യു.ഡി.എഫ് സംവിധാനത്തെ നോക്കുകുത്തിയാക്കിയുള്ള കോൺഗ്രസിെൻറ അപ്രമാദിത്വം അംഗീകരിക്കാനാകിെല്ലന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. മാന്യമായ പരിഹാരം ഉണ്ടായില്ലെങ്കിൽ െഎശ്വര്യകേരള യാത്രയുമായി സഹകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.