അമ്പലപ്പുഴ: വയലാർ സംഘർഷത്തിൻെറ പേരിൽ തുടർച്ചയായി നിരപരാധികളെ വേട്ടയാടുന്ന പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിരവധി പ്രവർത്തകരുടെ വീടുകളിൽ െപാലീസ് അതിക്രമച്ചുകയറി. നവജാതശിശുവും മാതാവും താമസിക്കുന്ന വീട്ടിൽപോലും അർധരാത്രിയിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് എല്ലാ ജനാധിപത്യമര്യാദകളും ലംഘിച്ചിരിക്കുകയാണെന്ന് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. ആർ.എസ്.എസിൻെറ ആജ്ഞാനുവർത്തികളായാണ് ചേർത്തല പൊലീസ് പെരുമാറുന്നത്. മതപണ്ഡിതനായ ഇബ്രാഹീം മൗലവിയെ അന്യയമായാണ് അറസ്റ്റ് ചെയ്തത്. പൊലീസിൻെറ അതിക്രമങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയായവർ കോടതിയെ സമീപിച്ചിട്ടുണ്ട്. അവർക്ക് നിയമസഹായങ്ങൾ നൽകുന്നതിനൊപ്പം പൊലീസ് അതിക്രമത്തിനിരയായവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ച് ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ജില്ല പ്രസിഡൻറ് എം.എം. താഹിർ പറഞ്ഞു. ജനറൽ സെക്രട്ടറി കെ. റിയാസ്, സെക്രട്ടറി ഇബ്രാഹീം വണ്ടാനം, എം. സാലിം, വി.എം. ഫഹദ്, നവാസ് നൈന, ഫൈസൽ പഴയങ്ങാടി, നൈന ചാവാടി, ഷീജ നൗഷാദ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.