കരിനിലങ്ങളിൽ ഒരുമീനും ഒരുനെല്ലും പദ്ധതി നടപ്പാക്കണം -ജനകീയ കൂട്ടായ്മ

തുറവൂർ: പടിഞ്ഞാറൻ കരിനിലങ്ങളിലെ ഓരുവെള്ളക്കയറ്റം മൂലമുള്ള വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ കരിനിലങ്ങളിൽ ഒരുനെല്ലും ഒരുമീനും പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. പള്ളിത്തോട് ഹേലാപുരം ക്ഷേത്ര മൈതാനിയിൽ ചേർന്ന ജനകീയ കൂട്ടായ്മ ജില്ല പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ഷാജി അധ്യക്ഷത വഹിച്ചു. കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻറ് പി. വത്സല, തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് മോളി രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ പി.പി. പ്രതീഷ്, സി.ഒ. ജോർജ്, ബ്ലോക്ക് മെംബർമാരായ മേരി ടെൽഷ്യ, എൻ. സജി, തീരമേഖലയിലെ പഞ്ചായത്ത് അംഗങ്ങളായ കെ.ജി. സരുൺ, സുഗതൻ കളപറമ്പ്, എ. ദിനേശൻ, എ.വി. ജോസഫ്, പി.കെ. ബിനോയി, ഷീജ സെബാസ്റ്റ്യൻ, വിമല ജോൺസൺ, ജോഷ്വ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. എ.എം. ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ് (രക്ഷാ), പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീത ഷാജി (ചെയർ), ബ്ലോക്ക് മെംബർമാരായ മേരി ടെൽഷ്യ, എൻ. സജി (വൈസ് ചെയർ), തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് മോളി രാജേന്ദ്രൻ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡൻറ് പി. വത്സല, എ. അജിത്ത്, ഷിബു (കൺ), സി.ഒ. ജോർജ്, പി.പി. പ്രതീഷ്, കെ.ജി. സരുൺ, എ. ദിനേശൻ, സുഗതൻ കളപറമ്പ് (ജോ. കൺ) എന്നിവർ ഭാരവാഹികളായി വിപുല ജനകീയ കൂട്ടായ്മ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.