ആലപ്പുഴ: കേരളത്തിലെ സ്പിന്നിങ് മില്ലുകളുടെ മാതൃക സ്ഥാപനമായ വ്യവസായവകുപ്പിന് കീഴിലുള്ള ആലപ്പുഴ കരിയിലക്കുളങ്ങരയിലെ സഹകരണ സ്പിന്നിങ് മില്ലിൻെറ പുനരുദ്ധാരണ-നവീകരണ- വികസന പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കും. 1981ല്‍ സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഇതോടെ 25,200 സ്പിൻറിലുകള്‍ എന്ന് സ്ഥാപിതശേഷി കൈവരിച്ചു. 33.9426 കോടിയുടെ പദ്ധതിയാണ് ആധുനികവത്കരണത്തിന് നടപ്പാക്കിയത്. നവീകരണത്തിൻെറ ഭാഗമായി ഓട്ടോമാറ്റിക് ബെയില്‍ പ്ലക്കര്‍, കാര്‍ഡിങ് മെഷീനുകള്‍, ഡ്രോയിങ് മെഷീനുകള്‍, സിംപ്ലക്സ് മെഷീനുകള്‍, കോമ്പര്‍ മെഷീനുകള്‍, സ്പിന്നിങ് മെഷീനുകള്‍, ഓട്ടോമാറ്റിക് കോണ്‍വൈൻറിങ് മെഷീന്‍ എന്നിവ സ്ഥാപിച്ചുകഴിഞ്ഞു. 250 ജീവനക്കാരാണ് നിലവില്‍ സ്ഥാപനത്തിലുള്ളത്. ആധുനികവത്കരണത്തോടെ നൂറോളം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭ്യമാകും. പുതിയ മൂല്യവർധിത ഉൽപന്നങ്ങളുടെ നിര്‍മാണത്തിനായി നിരവധി പദ്ധതികള്‍ പരിഗണനയിലുണ്ടെന്ന് വ്യവസായ വകുപ്പ് അറിയിച്ചു. രാവിലെ 11ന് കരീലക്കുളങ്ങര മില്‍ കോമ്പൗണ്ടില്‍ ഓണ്‍ലൈനായാണ് പരിപാടി. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക്, എ. എം. ആരിഫ് എം.പി, എന്നിവര്‍ മുഖ്യാതിഥികളാകും. വൈദ്യുതി മുടങ്ങും ആലപ്പുഴ: തിരുവമ്പാടി വൈദ്യുതി സെക്ഷൻ പരിധിയിൽ ഇല്ലിച്ചുവട്, പി ആൻഡ് ടി ക്വാർട്ടേഴ്സ്, ഇൻകം ടാക്സ് ക്വാർട്ടേഴ്സ്, ഇർഷാദ് പള്ളി എന്നിവിടങ്ങളിൽ െചാവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കായംകുളം: കൊപ്രാപ്പുര, ചാലക്കൽ, പുള്ളികണക്ക് കിഴക്ക്, വള്ളുകപ്പള്ളിൽ, കുറ്റിത്തെരുവ്, റോമ, മുരുക്കുംമൂട്, കണ്ടകാളനട, റിസർച്ച് ഭാഗങ്ങളിൽ ചൊവ്വാഴ്ച പകൽ വൈദ്യുതി മുടങ്ങും. കറ്റാനം: ഇടത്തിട്ടകുറ്റി, പള്ളിയാവട്ടം, ചൂരല്ലൂർ, വൈദ്യൻമുക്ക് ഭാഗങ്ങളിൽ ചൊവ്വാഴ്ച പകൽ വൈദ്യുതി മുടങ്ങും. ഹരിപ്പാട്: ഡാണാപ്പടി, മണ്ണാറശാല, ഐയ്യരുകാവ്, തൂക്ക ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.