'കാരുണ്യ'യില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറി

കോടികളുടെ കുടിശ്ശിക കിട്ടാതായതോടെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽനിന്ന് (കാസ്പ്) സ്വകാര്യ ആശുപത്രികൾ പിന്മാറി. ജൂലൈ ഒന്നുമുതല്‍ ആരോഗ്യ ഇന്‍ഷുറസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്‍ സര്‍ക്കാറിനെ അറിയിച്ചു.

വെള്ളിയാഴ്ച മാനേജ്‌മെൻറ് പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് പിന്മാറാന്‍ തീരുമാനമെടുത്തത്. വിവിധ ആശുപത്രികള്‍ക്കായി 200 കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് മാനേജ്‌മെൻറുകള്‍ അറിയിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ യഥാസമയം പണം കൈമാറാത്തതാണ് കുടിശ്ശിക വരാന്‍ കാരണമെന്ന് മാനേജ്മെൻറ് പ്രതിനിധികള്‍ പറഞ്ഞു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഈ മാസം 30ന് അവസാനിക്കും. കോവിഡ് സാഹചര്യത്തിലാണ് 30 വരെ നീട്ടിയത്. ജൂൈല ഒന്നുമുതല്‍ സംസ്ഥാന ആരോഗ്യ ഏജന്‍സിക്കുകീഴില്‍ പദ്ധതി നടത്താനാണ് സര്‍ക്കാര്‍ ആലോചന. കാരുണ്യ െബനവലൻറ് പദ്ധതിയും ഇതിനുകീഴിലേക്ക് മാറ്റും. 

അതേസമയം, അടുത്ത കൊല്ലത്തേക്ക് നിശ്ചയിച്ച പുതിയ ചികിത്സ നിരക്കുകള്‍ സ്വീകാര്യമല്ലെന്ന് നേരത്തേതന്നെ മാനേജ്‌മെൻറുകള്‍ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിെൻറ ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ചേര്‍ന്നാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. 

Tags:    
News Summary - Karunya Health Security Projects Private Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.