ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കണം -എ.കെ ബാലൻ

ന്യൂഡല്‍ഹി: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കിയാല്‍ മതിയാവില്ലെന്ന് നിയമ മന്ത്രി എ.കെ ബാലൻ. വധശിക്ഷക്കെതിരായ സി.പി.എം നിലപാടും സൗമ്യ വധക്കേസുമായി ബന്ധമില്ല. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്നും ‍ബാലൻ പറഞ്ഞു.

പ്രതിക്ക് വധശിക്ഷ ലഭിക്കാന്‍ ഏതറ്റം വരെയും പോകാനാണ് എല്‍.ഡി.എഫ് തീരുമാനം. മറ്റു കേസുകളെ ഇതുമായ കൂട്ടിക്കുഴക്കേണ്ടതില്ല. കേസില്‍ ജസ്റ്റിസ് മാർകണ്ഡേയ കഠ്ജുവിന്‍റെ നിയമ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി, അഡ്വക്കേറ്റ് ജനറൽ എന്നിവരുമായി ആലോചിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗോവിന്ദച്ചാമിയായാലും ഗോഡ്സെയായാലും സി.പി.എം വധശിക്ഷക്കെതിരാണെന്ന് ചാനൽ അഭിമുഖത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അഭിപ്രായപ്പെട്ടത്. കൊലക്കുറ്റം ഒഴിവാക്കിയത് തിരുത്താനാണ് ഹരജി നല്‍കുകയെന്നും ബേബി പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.