രാഹുലിനേയും രശ്മിയേയും അറിയില്ലെന്ന് പെണ്‍വാണിഭക്കേസ് പ്രതി ജോഷി

ആലപ്പുഴ: രാഹുല്‍ പശുപാലിനെയും രശ്മിയേയും അറിയില്ലെന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയായ അച്ചായന്‍ എന്ന ജോഷി. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസുമായി ബന്ധമില്ലെന്നും ജോഷി പറഞ്ഞു.. തെളിവെടുപ്പിനായി പട്ടണക്കാട്ടെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ജോഷിയുടെ പ്രതികരണം.  പറവൂര്‍, വാരാപ്പുഴ ഉള്‍പ്പെടെ ഇരുപതോളം പെണ്‍വാണിഭക്കേസില്‍ പ്രതിയാണ് ഇയാള്‍. എറണാകുളം റൂറല്‍, കൊച്ചി സിറ്റി പൊലീസ് പരിധികളില്‍ മാത്രം ഇയാള്‍ക്ക് ഇരുപതിലേറേ കേസുകളുണ്ട്.

അതേസമയം, ഇംഗിതത്തിന് വഴങ്ങാത്ത സ്ത്രീകളെ എയ്ഡ്‌സ് രോഗിയായ ഡ്രൈവറെ കൊണ്ട് ജോഷി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സഹായി അനൂപ് മൊഴി നല്‍കിയ്രുന്നു. ജോഷിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതികളെ എയ്ഡ്‌സ് രോഗിയായ ജോഷിയുടെ ഡ്രൈവറുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും പിന്നീട് ഈ വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുകയുമായിരുന്നു രീതി. മയക്കുമരുന്ന് ലോബിയുമായും ജോഷിക്ക് ബന്ധമുണ്ട്. കൊച്ചിയിലെ ചില പോലീസുകാരുടെ ഒത്താശയോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരെ മയക്കുമരുന്നു കേസില്‍ പെടുത്താന്‍ ശ്രമിച്ചതായും അനൂപ് പറയുന്നു.

ജോഷിയുടെ ബിസിനസ് കാര്യങ്ങളില്‍ സഹായിയായിരുന്നെങ്കിലും പെണ്‍വാണിഭ ഇടപാടുകളില്‍ അനൂപിന് ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം.  ഇതിന്‍റെ അടിസ്ഥാനത്തില്‍ അനൂപിനെ മാപ്പുസാക്ഷിയാക്കിയേക്കുമെന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.