ന്യൂഡൽഹി: ഭിമ കൊറേഗാവ് കേസ് അന്വേഷിക്കുന്ന പുണെ പൊലീസ് സംഘം ഡൽഹി സർവകലാശാലയ ിലെ മലയാളി പ്രഫസർമാരായ ഹാനി ബാബുവിെൻറയും ഭാര്യ ജെന്നി റൊവേനയുടെയും വീട് റെയ് ഡ് ചെയ്തു.
നോയിഡയിലെ വീട്ടിൽ സർച്ച് വാറൻറ് പോലുമില്ലാതെ എത്തിയ സംഘം ഹാനി ബാ ബുവിനെയും ജെന്നി റൊവേനയെയും ആറു മണിക്കൂർ ബന്ദിയാക്കി വെച്ചാണ് റെയ്ഡ് നടത്തിയത്. ഹാനി ബാബുവിെൻറ മൊബൈലും ലാപ്ടോപും പെൻഡ്രൈവും ഏതാനും പുസ്തകങ്ങളും സംഘം കൊണ്ടുപോയി.
ഡൽഹി സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറാണ് ഡോ. ഹാനി ബാബു. സർവകലാശാലയിലെ മിറാൻഡ ഹൗസിലെ ഇംഗ്ലീഷ് വിഭാഗത്തിലാണ് ജെന്നി റൊവേന. നോയിഡ പൊലീസിനെയും കൂട്ടി പുലർച്ച ആറര മണിക്ക് എത്തിയ പുണെ സംഘം ഉച്ചക്ക് 12 മണി കഴിഞ്ഞിട്ടും റെയ്ഡ് തുടർന്നു. റെയ്ഡ് സംബന്ധിച്ച് ഒരുതരത്തിലുള്ള സൂചനയും അറിയിപ്പും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്ന് ജെന്നി റോവേന ‘മാധ്യമ’ത്തോടു പറഞ്ഞു.
മലയാളിയായ റോണ വിൽസെൻറ കേസുമായി ബന്ധപ്പെട്ടാണ് തങ്ങൾ വന്നിട്ടുള്ളതെന്ന് പുണെ പൊലീസ് ആദ്യം പറഞ്ഞപ്പോൾ വാറൻറ് എവിടെയാണെന്ന് ചോദിച്ചു. വാറൻറ് ഇല്ലാതെ റെയ്ഡ് നടത്താൻ പാടില്ലല്ലോ എന്ന് ഇരുവരും പറഞ്ഞുവെങ്കിലും റെയ്ഡ് നടത്തുമെന്ന നിലപാടിൽ അസിസ്റ്റൻറ് പൊലീസ് കമീഷണർ ശിവജി പവാറിെൻറ നേതൃത്വത്തിലുള്ള സംഘം ഉറച്ചുനിന്നു.
തുടർന്ന് സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിക്കാൻ ശ്രമിച്ചപ്പോൾ തെൻറ കൈയിൽ നിന്ന് പൊലീസ് മൊബൈൽ തട്ടിപ്പറിച്ചതായും ആറു മണിക്കൂർ ഒരാളുമായും ബന്ധപ്പെടാൻ പോലും അനുവദിക്കാതെ ബന്ദിയാക്കിയെന്നും അവർ പറഞ്ഞു. സർച്ച് വാറൻറ് പോലുമില്ലാതെ നടത്തിയ റെയ്ഡിനെ ഡൽഹി സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.