ന്യുഡൽഹി: പാക് ചാരക്കേസിൽ സമാജ് വാദി പാർട്ടിയുടെ എം.പി മുൻബ്ബർ സലീമിെൻറ പി.എ കസ്റ്റഡിയിൽ. എം.പിയുടെ പേഴ്സണൽ അസിസ്റ്റൻറ് ഫർഹതിെനയാണ് വെള്ളിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചാരവൃത്തി നടത്തിയതിന് ഡൽഹിയിലെ പാകിസ്താൻ ഹൈകമീഷണർ ഉദ്യേഗസ്ഥൻ അക്തറിനെ ഇന്ത്യ പുറത്താക്കിയിരുന്നു. അക്തറിന് നിർണായകമായ വിവരങ്ങൾ നൽകിയവരിൽ ഫർഹതും ഉൾപ്പെടുന്നു എന്നാണ് നിഗമനം.
സംഭവത്തിൽ മൂന്നോളം പേർ ഇതിനകം തന്നെ അറസ്റ്റിലാണ്. സംഭവത്തിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡൽഹി പൊലീസ്. മൗലാന റംസാനും സുബാഷ് ജഹാംഗീറുമാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. രാജ്സ്ഥാനിൽ നിന്നും നാഗ്പുരിൽ നിന്നുമായിരുന്നു ഇരുവരും അറസ്റ്റിലായത്.
കേന്ദ്രസർക്കാറിനെ സംബന്ധിക്കുന്ന ചില നിർണായക വിവരങ്ങൾ ഫർഹത് അക്തറിന് കൈമാറിയെന്നാണ് സുചന. വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഷിപ്പിങ് മന്ത്രാലയം എന്നിവയുടെ രേഖകളാണ് ഇതിലുൾപ്പെടുന്നത്. ഇതിനായി എകദേശം രണ്ട് ലക്ഷത്തോളം രൂപ അക്തർ ഫർഹാതിന് പ്രതിഫലമായി നൽകിയിരുന്നതായും സുചനകളുണ്ട്.
പാക് ചാര സംഘടനയായ െഎ.എസ്.െഎയുമായി ഫർഹാത് പാക് ഹൈകമ്മീഷണർ ഒാഫീസിലെ എൻ.കെ എന്ന രഹസ്യനാമമുളള ഉദ്യേഗസ്ഥെൻറ സഹായത്തോടെ ആദ്യം ബന്ധപ്പെടുന്നത് 1998ലാണ്. അന്ന് വിസ ആവശ്യത്തിനായിരുന്നു ഫർഹത് പാകിസ്താൻ ഹൈകമ്മീഷനെ സമീപിച്ചത്. ഇന്ത്യൻ ശാസ്ത്ര സാേങ്കതിക മന്ത്രാലയത്തിെൻറയും വ്യോമയാന മന്ത്രായത്തിെൻറയും വാർഷിക റിപ്പോർട്ടുകളാണ് ആവശ്യപ്പെട്ടത്.
2000ത്തിൽ എൻ.കെ മരണപ്പെട്ടുവെങ്കിലും അതിനകം തന്നെ ഫർഹതിനെ മറ്റുളള ഉേദ്യഗസഥർക്ക് പരിചയപ്പെടുത്തിയിരുന്നു. പിന്നീട് അവരാണ് ഫർഹതുമായുളള ഒാരോ കൂടികാഴ്ചയിലും നൽകേണ്ട പണം എത്രയാണെന്നും നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.