ഭേദഗതി നിയമത്തെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: കേന്ദ്ര സർക്കാറിെൻറ പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഏത് മതവിഭാഗത്തിൽെപ്പട്ട പൗരനെയും ദോഷകരമായി ബാധിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഇക്കാര്യം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെൻറിനകത്തും പുറത്തും വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥികൾക്ക് ഇരട്ട പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിൽ സമ്മർദം തുടരും. 2016ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിത മോദിയെ നേരിൽ സന്ദർശിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതാണ്.

അധികാരത്തിലിരുന്ന കാലഘട്ടത്തിൽ ശ്രീലങ്കൻ തമിഴരുടെ പ്രശ്നങ്ങളിൽ മുഖംതിരിച്ചുനിന്ന ഡി.എം.കെ ഇപ്പോൾ തെറ്റിദ്ധാരണകൾ പരത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Tags:    
News Summary - edappady palanisamy justifies cab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.