റിയാദ്: വിടപറഞ്ഞ പ്രിയതമന് സ്നേഹത്തിെൻറ സ്മാരകമായി മനോഹരമായ പള്ളി പണിത് പൊ തുജനത്തിന് ആരാധനാകർമങ്ങൾക്ക് നൽകി സൗദി വനിത. ഷാജഹാൻ പ്രാണസഖി മുംതാസിന് സ്നേഹസ മ്മാനമായി നിർമിച്ച താജ്മഹൽപോലെ റിയാദിലെ സുലൈമാനിയയിൽ ഉറൂബ റോഡിലാണ് ആരെയും ആ കർഷിക്കുന്ന ഈ പള്ളി.
വാസ്തുശിൽപകലയിൽ നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഈ ആരാധനാലയത്തിെൻറ നിർമാണം അടുത്ത കാലത്താണ് പൂർത്തിയായത്. അബാനമി മസ്ജിദ് എന്നാണ് അറിയപ്പെടുന്നതെങ്കിലും ജാമിഅ സുലൈമാൻ ബിൻ അബ്ദുൽ മുഹ്സിൻ അബാനമി എന്നാണ് പൂർണ നാമധേയം. നഗരത്തിെൻറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി ആരെയും ആകർഷിക്കാൻ പോന്ന സൗന്ദര്യത്തികവോടെയാണ് നിർമിച്ചിട്ടുള്ളത്. പുറമെ കാണുന്നതിനേക്കാൾ മികച്ചതാണ് ഉൾഭാഗത്തെ സൗകര്യങ്ങൾ. വിദേശ നിർമിത പ്രകാശവിളക്കുകൾ പള്ളിയുടെ ഉൾഭാഗത്തിെൻറ മികവ് കൂട്ടുന്നു. തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്തതാണ് പ്രാർഥന വിരികൾ.
തിളങ്ങുന്ന മാർബിളും ഗ്രാനൈറ്റുമാണ് ഉൾഭാഗത്തിെൻറ മോടി കൂട്ടുന്നത്. മാർബിളിൽ ദൈവനാമം ആലേഖനം ചെയ്തിട്ടുണ്ട്. പള്ളിപോലെതന്നെ ബാങ്കിനും നമസ്കാരത്തിനും തിരഞ്ഞെടുത്തവരും മനോഹര ശബ്ദത്തിെൻറ ഉടമകളാണ്. നിരവധി ആളുകൾക്ക് നമസ്കരിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നും നിലനിൽക്കുന്ന ഒരു സ്നേഹസമ്മാനം പ്രിയതമന് നൽകിയ സന്തോഷത്തിലാണ് സൗദി വനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.