ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ശിഹാബ് സലഫി സംസാരിക്കുന്നു
ജിദ്ദ: ഇസ്ലാമിെൻറ ശത്രുക്കൾ എഴുതിവിടുന്ന ആരോപണങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് സുരക്ഷിതമായി നടക്കുന്നവർക്ക് ഇടക്ക് സംഭവിക്കുന്ന ചില 'പെടലുകളാണ്' കഴിഞ്ഞ ദിവസം ലണ്ടനിൽ സംഭവിച്ചതെന്നും, ഇസ്ലാമിക ആദർശത്തിെൻറ അജയ്യതയാണ് ഇത് വിളിച്ചോതുന്നതെന്നും ഇസ്ലാഹീ പ്രഭാഷകൻ ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ 'ലണ്ടൻ സ്പീക്കേഴ്സ് കോർണറും ഇസ്ലാമിെൻറ അജയ്യതയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രപഞ്ച സ്രഷ്ടാവ് തന്നെ അവതരിപ്പിച്ച ആദർശമായതുകൊണ്ട് ഏത് കാലഘട്ടത്തിലെയും ആളുകളെയും ശാസ്ത്രീയതയെയും തത്വചിന്തകളെയുമെല്ലാം അതിജീവിക്കാനുള്ള കരുത്ത് ഇസ്ലാമിനുണ്ട്. എന്നാൽ സാമ്പത്തിക ലാഭം പോലുള്ള ഭൗതിക താല്പര്യങ്ങൾക്ക് വേണ്ടി ഈ ആദർശത്തിൽ ജീവിച്ച പലരും പിന്നീട് ഇത് ഉപേക്ഷിക്കുന്നത് കാണുമെന്ന് 1,400 വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രവാചകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് പല മതങ്ങളിൽ നിന്നും ആളുകൾ പുറത്ത് പോകാറുണ്ടെങ്കിലും ഇസ്ലാമിൽ നിന്ന് പോയവർ മാത്രം അവരുടെ പേരിെൻറ കൂടെ ‘എക്സ് മുസ്ലിം’ എന്ന വാലുകൾ ചേർക്കുന്നത് ഇത്തരം സാമ്പത്തിക താല്പര്യങ്ങൾ മുൻനിർത്തിയാണ്. സ്വയം ‘എത്തിസ്റ്റുകൾ’ എന്ന് വിശേഷിപ്പിക്കുന്ന ഇവർ മറ്റു പ്രത്യയശാസ്ത്രങ്ങളെ വിമർശിക്കാതെ ഇസ്ലാമിനെ മാത്രമാണ് വിമർശിക്കാറുള്ളത്.
ഇങ്ങനെ തുടർച്ചയായി ഇസ്ലാമിനെതിരെ വെറുപ്പ് പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരാൾ തെളിവോടെ പിടിക്കപ്പെട്ടതാണ് ഇപ്പോൾ കണ്ടത്. ഒരാൾക്ക് വിവാഹബന്ധം നിഷിദ്ധമാക്കി ഖുർആൻ എണ്ണിയ കൂട്ടത്തിൽ ആദ്യം തന്നെ പറഞ്ഞത് സ്വന്തം മാതാക്കളെയും പെൺമക്കളെയുമാണ്. എന്നാൽ സ്വന്തം പെൺമക്കളെ കല്യാണം കഴിക്കാമെന്ന് ഖുർആനിൽ സൂക്തങ്ങളുണ്ടെന്ന് കള്ളം തട്ടിവിട്ടവർ ആ സൂക്തം കാണിക്കാൻ പറഞ്ഞപ്പോൾ ഉത്തരം മുട്ടിപ്പോകുന്നത് നാം കണ്ടു.
ഇമാം ഷാഫിയുടെ ഒരു കിതാബിലെ ചെറിയൊരു ചർച്ച എടുത്തിട്ടുകൊണ്ട് ഇപ്പോൾ അതിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിെൻറ അനുയായികൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇസ്ലാമിക ലോകത്തെ പൗരാണികരും ആധുനികരുമായ സകല പണ്ഡിതൻമാരും അഭിപ്രായപ്പെട്ടത് അത് നിഷിദ്ധമാണെന്നും ഒരു ചർച്ചക്ക് പോലും കൊണ്ടുവരാൻ പറ്റാത്തതാണ് എന്നുമാണ്.
ലോകത്ത് എല്ലായിടത്തും ഇസ്ലാം എത്തുമെന്നും അത് ചിലരുടെ പ്രതാപം കൊണ്ടോ, ചിലരുടെ നിന്ദ്യതകൊണ്ടോ ആകാമെന്ന പ്രവാചക വചനം നാം ഓർക്കണമെന്നും, ഇപ്പോൾ ലണ്ടനിൽ ചിലർക്ക് സംഭവിച്ച നിന്ദ്യതയൊക്കെ പ്രബോധനത്തിനുള്ള അവസരമാണെന്നും ഷിഹാബ് സലഫി കൂട്ടിച്ചേർത്തു. ചടങ്ങിൽ നഈം മോങ്ങം അധ്യക്ഷത വഹിച്ചു. ഷാഫി ആലപ്പുഴ സ്വാഗതവും ഗഫൂർ ചുണ്ടാക്കാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.