കോന്നി: സൗദിയിൽ മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം കൊണ്ടുവന്ന ശ്രീലങ്ക ൻ യുവതി ബന്ധാരെ മനൈകി ബലേജിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമ ങ്ങൾ പൂർത്തിയാക്കി. ശനിയാഴ്ച മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും. കോന്നി സ്വദേശ ിയുടെ മൃതദേഹവും നിയമനടപടികൾ പൂർത്തിയാക്കി ശനിയാഴ്ച തന്നെ നെടുമ്പാശ്ശേരിയിൽ എത്തിക്കും.
ശ്രീലങ്കൻ യുവതി ബന്ധാരെ മനൈകി ബലേജിയുടെ മൃതദേഹം കൊണ്ടുപോകാനുള്ള മജിസ്ട്രേറ്റ് ഉത്തരവ് പ്രകാരം പൊലീസ് റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട്, മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽനിന്ന് വിട്ടുകിട്ടാനുള്ള ഉത്തരവുകളും കോന്നി സി.ഐ അഷാദ് വെള്ളിയാഴ്ച സൗദിയ കാർഗോയുടെ കൊച്ചി എയർപോർട്ടിലെ ഓഫിസർമാർക്ക് കൈമാറി. ഉത്തരവുകൾ ലഭിച്ചതിനെ തുടർന്ന് കാർഗോ അധികൃതർ കോട്ടയം മെഡിക്കൽ കോളജിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി എംബാം ചെയ്ത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സൗദിയിൽ മരിച്ച കോന്നി സ്വദേശി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ വീട്ടിൽ അബ്ദുൽ റസാഖിെൻറ മകൻ റഫീഖിെൻറ (28) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. വ്യാഴാഴ്ചയാണ് റഫീഖിെൻറ മൃതദേഹത്തിന് പകരം ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം കോന്നിയിൽ കൊണ്ടുവന്നത്.
റഫീഖിെൻറ മൃതദേഹം ശ്രീലങ്കയിലുമെത്തി. സംസ്കാര ചടങ്ങുകൾക്ക് പെട്ടി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ മാറിയത് അറിയുന്നത്. എംബാം ചെയ്ത് പെട്ടിയിലാക്കി സീൽ ചെയ്തപ്പോഴും ബന്ധപ്പെട്ട നമ്പർ, രേഖകൾ എന്നിവ പെട്ടിയിൽ പതിച്ചപ്പോഴും കാർഗോ അധികാരികൾക്കുണ്ടായ വീഴ്ചയാണ് മൃതദേഹങ്ങൾ മാറിപ്പോകാൻ കാരണമായത്.
കോന്നി സി.ഐ എസ്. അഷാദിെൻറ സമയോചിത ഇടപെടൽ മൃതദേഹങ്ങൾ നാടുകളിൽ എത്തിക്കാനുള്ള നടപടികൾക്ക് ആക്കംകൂട്ടി. കുമ്മണ്ണൂർ സ്വദേശി റഫീഖിെൻറ മൃതദേഹം മാറി പകരം ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹമാണ് എത്തിയതെന്ന് വിവരം ലഭിച്ചപ്പോൾ മുതൽ ഇതിനുള്ള നടപടിക്രമങ്ങൾക്ക് പിന്നാലെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.