റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ ഫീസിളവ് നൽകാൻ ഹയർബോർഡിെൻറയും സ്കൂൾ മാനേജ്മെൻറ് കമ്മിറ ്റികളുടെയും സംയുക്ത യോഗ തീരുമാനം. കോവിഡ് കാലത്ത് ട്യൂഷൻ ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഇൗടാക്കുകയു ള്ളൂ. മറ്റെല്ലാ അഡീഷനൽ ഫീസുകളും ഒഴിവാക്കും. ഫീസ് കുടിശികയുണ്ടെന്നുള്ള കാരണം പരിഗണിക്കാതെ മുഴുവൻ വിദ്യാർഥി കൾക്കും ഇപ്പോൾ നടക്കുന്ന ഒാൺലൈൻ ക്ലാസുകളിൽ പ്രവേശനം അനുവദിക്കും.
ഫീസ് കുടിശികയുണ്ടെന്ന കാരണം പറഞ്ഞ ുള്ള വിവേചനമുണ്ടാവില്ല. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ അവസ്ഥ പരിഗണിച്ചാണ് സംയുക്ത യോഗം ഇൗ തീരുമാനങ്ങൾ ൈകക്കൊണ്ടതെന്ന് സൗദിയിലെ ഇന്ത്യൻ സ്കൂളുകളുടെ രക്ഷാധികാരി കൂടിയായ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. രക്ഷിതാക്കളുടെ വിഷമതകളും ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞ് അനുകമ്പയോടെ പ്രവർത്തിക്കാൻ സ്കൂളുകളോട് യോഗം ആവശ്യപ്പെട്ടു.
ചെലവ് ചുരുക്കൽ നടപടികൾക്ക് സ്കൂൾ ജീവനക്കാരെ വിധേയരാക്കില്ല, അധ്യാപകർക്കും ജീവനക്കാർക്കും നിലവിൽ ലഭിക്കുന്ന ശമ്പളം അധിക ആനുകൂല്യങ്ങളിലും ശമ്പളവർധനവിലും നേരിയ വ്യതിയാനത്തോടെ നൽകും, ഫീസ് കുടിശിക പരിഗണിക്കാതെ എല്ലാ വിദ്യാർഥികൾക്കും ഒാൺലൈൻ ക്ലാസുകളിൽ പ്രവേശനം അനുവദിക്കും, മറ്റ് ഫീസുകളെല്ലാം കിഴിച്ചുള്ള ട്യൂഷൻ ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഇൗടാക്കുകയുള്ളൂ, ഒാൺലൈൻ പഠനത്തിെൻറ ചെലവ് ട്യൂഷൻ ഫീസായി കണക്കാക്കും, കോവിഡ് 19 കാലം അവസാനിച്ച ശേഷം മാത്രമേ പൂർവ അവസ്ഥ പുനസ്ഥാപിക്കൂ എന്നിവയാണ് യോഗമെടുത്ത തീരുമാനങ്ങൾ.
ഇത് സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ ഹയർ ബോർഡ് മുഴുവൻ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുകൾക്കും നൽകും. ഇൗ ഇളവുകളും തീരുമാനങ്ങളും ജൂൺ ഒന്നിന് വീണ്ടും പരിശോധിക്കും. ഇതേ മാർഗനിർദേശങ്ങൾ സൗദിയിലെ സ്വകാര്യമേഖലയിലുള്ളതടക്കം മുഴുവൻ സി.ബി.എസ്.ഇ സ്കൂളുകളും അംഗീകരിച്ച് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സൗദി അറേബ്യയിൽ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ 10 ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുകളും 30ഒാളം സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളുമാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഇൗ തീരുമാനങ്ങൾ ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.