ജിദ്ദ: ടൂറിസം ഭൂപടത്തിൽ സാഹസിക കാറോട്ടത്തിെൻറ പുതിയ ചരിത്രം രചിക്കാൻ സൗദി അറേബ് യ. ജിദ്ദയില്‍നിന്ന് റിയാദ് വഴി ഖിദ്ദിയ്യയിലേക്ക് മരുഭൂമിയിലൂടെ 9000 കിലോമീറ്റര്‍ ദൂര ത്തില്‍ കാറോട്ട മത്സരം സംഘടിപ്പിച്ചാണ് സൗദി ചരിത്രത്തിലിടം നേടാൻ ഒരുങ്ങുന്നത്. ലോ കത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കാറോട്ട മത്സരമായ ദാക്കര്‍ റാലിയുടെ ഭാഗമായാണ് മത്സരം. മരുഭൂമിയിലൂടെ പ്രത്യേക ട്രാക്കൊരുക്കിയുള്ള മത്സരത്തിന് മുന്നോടിയായി പരിശീലനം തുടങ്ങി.
ജിദ്ദക്കും റിയാദിനുമിടയിൽ 9000 കിലോമീറ്റർ ദൈര്‍ഘ്യത്തിലാണ് മരുഭൂ ട്രാക്ക്. പശ്ചിമേഷ്യയിലേക്ക് ആദ്യമായെത്തുന്ന ദാക്കര്‍ മോട്ടോര്‍ റാലിയുടെ ട്രാക്ക് 250 മീറ്റര്‍ വരെ ഉയരത്തിലുള്ള മണല്‍ കുന്നുകളും മലകളും കല്‍വഴികളും നിറഞ്ഞതാണ്. ജിദ്ദയില്‍നിന്ന് ജനുവരി അഞ്ചിന് തുടങ്ങുന്ന മത്സരം 12 ദിവസംകൊണ്ട് റിയാദിലെത്തുമെന്നാണ് കണക്ക്. 12 ഘട്ടങ്ങളാണ് മത്സരത്തിലുള്ളത്. ദക്ഷിണ അമേരിക്കയിലെ മുന്‍ മത്സരങ്ങള്‍ ഗംഭീരമായിരുന്നുവെന്നും അവിടെനിന്ന് സൗദിയിലേക്കെത്തുകയാണെന്നും മുന്‍ താരം കാര്‍ലോസ് സൈനാസ് പറഞ്ഞു.
അമ്പരപ്പിക്കുന്നതാണ് സൗദിയിലെ ട്രാക്ക് എന്നും അദ്ദേഹം പറഞ്ഞു. 1977ല്‍ ആരംഭിച്ച ദാക്കര്‍ മോട്ടോര്‍ റാലി നടന്നത് പാരിസില്‍നിന്ന് സഹാറ മരുഭൂമി വഴി സെനഗലിലേക്കായിരുന്നു. പശ്ചിമേഷ്യയില്‍ മത്സരം ആദ്യമായെത്തുന്നത് സൗദിയിലേക്കാണ്. അപ്രതീക്ഷിതമായാണ് സൗദി അറേബ്യ പട്ടികയില്‍ ഇടം പിടിക്കുന്നത്. ലോകത്തെ വിസ്മയിപ്പിക്കുന്ന മരുഭൂ-മലയോര ട്രാക്കിലൂടെയാണ് ഇത്തവണ മത്സരം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.