റിയാദ്: സൗദി അറേബ്യയിലേക്ക് മരുന്ന് കൊണ്ടുവരുേമ്പാൾ സൂക്ഷിക്കുക. ഡോസ് അധികമായാലോ അപസ്മാരം പോലുള്ള രോഗങ്ങളുടേതായാലോ ജയിലഴികൾക്കുള്ളിലാവും. അപസ്മാരത്തിെൻറ മരുന്ന് കൊണ്ടുവന്നതിന് ബന്ധുക്കളായ രണ്ട് മലയാളികൾ സൗദി കസ്റ്റംസിെൻറ പിടിയിലായത് ഏതാനും ദിവസം മുമ്പാണ്. ഹരിപ്പാട് സ്വദേശികളായ അബ്ദുസ്സമദ്, സഹോദരി ഭർത്താവ് മുഹമ്മദ് നൗഫൽ എന്നിവർ ജയിലിലായിട്ട് മൂന്നാഴ്ചയായി.
തെക്കൻ സൗദിയിലെ നജ്റാനിൽ ബഖാല ജീവനക്കാരാണ് ഇവർ. രണ്ട് മാസത്തെ അവധിക്ക് നാട്ടിൽ പോയ അബ്ദുസ്സമദ് തിരിച്ചുവരുേമ്പാൾ സെപ്റ്റംബർ 13ന് റിയാദ് വിമാനത്താവളത്തിലാണ് കസ്റ്റംസിെൻറ പിടിയിലായത്. സൗദി എയർലൈൻസ് വിമാനത്തിൽ രാത്രി ഒമ്പതോടെ റിയാദിലിറങ്ങി അബഹയിലേക്ക് പോകാൻ വിമാനം മാറിക്കയറാനുള്ള ബാഗേജ് പരിശോധനക്കിടെ മരുന്ന് കണ്ടതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ യാത്ര തടഞ്ഞു. ചോദ്യം ചെയ്യാൻ മാറ്റിനിറുത്തി. അപസ്മാര രോഗിയായ മുഹമ്മദ് നൗഫലിനുള്ള രണ്ട് തരം ഗുളികകളാണ് പൊതിയിലുണ്ടായിരുന്നത്.
Zen retard 200 mg, Lobazen 10 mg എന്നീ ഗുളികകൾ ഒരു വർഷത്തേക്കുള്ള അളവിലുണ്ടായിരുന്നു.കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഗ്രേസി കുട്ടി മാത്യൂവും ആലപ്പുഴ മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. കെ. റാം മോഹനും നൽകിയ മെഡിക്കൽ റിപ്പോർട്ടുകളും ഇതോടൊപ്പം വെച്ചിരുന്നു. 2002 മുതൽ മുഹമ്മദ് നൗഫൽ അപസ്മാര രോഗത്തിനുള്ള ചികിത്സയിലാണെന്നും രണ്ട് ഗുളികകളും സ്ഥിരമായി കഴിക്കേണ്ടതാണെന്നും ഇരു ഡോക്ടർമാരും കുറിപ്പടികളിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത് കാണിച്ചിട്ടും രക്ഷയുണ്ടായിട്ടില്ല.
അപസ്മാരത്തിനുള്ള മരുന്നുകൾ മയക്കുമരുന്നിെൻറ അംശങ്ങൾ ചേരുന്നുണ്ടെന്ന കാരണത്താൽ സൗദിയിൽ നിരോധിക്കപ്പെട്ടവയാണ്. ഇതും മരുന്നിെൻറ അളവ് കൂടിയതും വിനയാവുകയായിരുന്നു.
അന്ന് രാത്രി വിമാനത്താവളത്തിലെ കസ്റ്റംസ് സെല്ലിൽ പാർപ്പിച്ച അബ്ദുസ്സമദിനെയും കൊണ്ട് മരുന്നുമായി പിറ്റേന്ന് രാവിലെ ഉദ്യോഗസ്ഥർ നജ്റാനിലേക്ക് പോയി. മുഹമ്മദ് നൗഫലിെൻറ താമസസ്ഥലത്തെത്തി മരുന്നുപൊതി അയാൾക്ക് കൈമാറാൻ അബ്ദുസ്സമദിനോട് ഉദ്യോഗസ്ഥർ നിർദേശിച്ചു. കൈമാറിയ ഉടനെ ഇരുവരെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയാണുണ്ടായതെന്ന് അവിടെ മുറിയിൽ ഒപ്പം താമസിക്കുന്ന അബ്ദുസ്സമദിെൻറ അനുജൻ നിസാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
നൗഫൽ നജ്റാൻ ജയിലിലും അബ്ദുസ്സമദ് മക്കയിലെ ശുമൈസി ജയിലിലുമാണുള്ളത്. ഇവരുടെ കേസ് ഇപ്പോൾ കോടതിയിലെത്തിയെന്ന വിവരമാണുള്ളത്. രണ്ടുപേരുമായി ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല. മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനെ സഹായം തേടി സമീപിച്ചിട്ടുണ്ടെന്നും നിസാർ പറഞ്ഞു. നാട്ടിൽ കുടുംബങ്ങൾ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.