റിയാദ്: മാതാവിനെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ നടപ്പാക്കി. സൗദി തെക്കൻ പ്രവിശ്യയായ അസീറിലാണ് സ്വദേശി പൗരൻ അബ്ദുല്ല മുഫ്ലിഹിനെ ശിക്ഷക്ക് വിധേയമാക്കിയത്. ഇയാൾ മാതാവ് ജഹാൻ ബിൻത് ത്വാഹ ഉവൈസിയെ വെടിവെച്ച് കൊന്നു എന്നാണ് കേസ്. വെടിയേറ്റ് ഗുരുതര പരിക്കേറ്റ ജഹാൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ പിടികൂടിയിരുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. മാതാവിനെ കൊന്നത് ഗുരുതര തെറ്റാണെന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. ഇതോടെയാണ് രാജാവിന്റെ ഉത്തരവുപ്രകാരം ശിക്ഷ നടപ്പാക്കിയത്. നിരപരാധികളെ ആക്രമിക്കുകയോ അവരുടെ രക്തം ചീന്തുകയോ ചെയ്യുന്ന ഏതൊരാൾക്കും കടുത്ത ശിക്ഷ നൽകുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.