അരുൺ കുമാർ കമലേഷ്
യാംബു: മാർച്ച് 14-ന് ഉംലജിൽ ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് സ്വദേശി അരുൺ കുമാർ കമലേഷിന്റെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ നാട്ടിലെത്തിച്ചു.
അൽ അഹ്സ ഹുഫൂഫിലെ ബ്രൈറ്റ് സ്റ്റാർ ജനറൽ കോൺട്രാക്റ്റിങ് എസ്റ്റാബ്ലിഷ്മെന്റ് കമ്പനിയിലെ തൊഴിലാളിയായിരുന്ന അരുൺ കുമാർ ഉംലജിലെ ഒരു പ്രോജക്ടിന് വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് മരിച്ചത്. ഉത്തർപ്രദേശ് ഫൈസാബാദിലെ മലിക് പൂർ സ്വദേശി പരേതനായ കമലേഷ് - കലാവതി ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്ത മകനാണ് അവിവാഹിതനായ അരുൺ കുമാർ.
മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ നവോദയ യാംബു ഏരിയ ജീവകാരുണ്യ കൺവീനർ എ.പി. സാക്കിറിന്റെ നേതൃത്വത്തിൽ ഉംലജിലെ സാമൂഹിക പ്രവർത്തകൻ ഷാജി കോഴിക്കോട്, അരുൺ കുമാറിന്റെ സ്പോൺസർ മിത്അബ് എന്നിവർ രംഗത്തുണ്ടായിരുന്നു. വിവിധ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് എയർ ഇന്ത്യ ജിദ്ദ - മുംബൈ - ലഖ്നോ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.