റിയാദ്: ഇറാഖിലെ ബസ്രയിലുള്ള കുവൈത്ത് കോൺസുലേറ്റിന് നേരെ നടന്ന ആക്രമണങ്ങളെയും നശീകരണ പ്രവർത്തനങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു.
കോൺസുലേറ്റിന് നേരെ ഉണ്ടായ നീക്കം നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷക്ക് നേരെയുള്ള നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങളെ സൗദി പൂർണമായും തള്ളിക്കളയുന്നതായും മന്ത്രാലയം അറിയിച്ചു.
നയതന്ത്ര ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്നത് ആതിഥേയ രാജ്യങ്ങളുടെ നിയമപരമായ ഉത്തരവാദിത്തമാണ്. 1963ലെ കോൺസുലാർ ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷനിൽ ഈ സുരക്ഷാ വ്യവസ്ഥകൾ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.