ദോഹ: ഖത്തറിൽ 2022ൽ നടക്കുന്ന ഫിഫ ലോകകപ്പിെൻറ ഔദ്യോഗിക ചിഹ്നം എന്തെന്ന് ചൊവ്വാഴ്ച അറിയാം. ലോഗോ പ്രകാശനത്തിനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി ലോകകപ്പിെൻറ സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഔദ്യോഗിക ഖത്തര്‍ 2022 ലോഗോ ചൊവ്വാഴ്ച ദോഹ സമയം രാത്രി 8.22ന് രാജ്യാന്തര ഡിജിറ്റല്‍ കാമ്പയിന് മുഖേനയാണ് പ്രകാശനം ചെയ്യുക. ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലും ലോകത്തൊട്ടാകെ 23 രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും പ്രദര്‍ശനം ഒരേപോലെ നടക്കും. നിരവധി ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളില്‍ കൂറ്റന്‍ സ്ക്രീനുകളില്‍ ഒരേസമയം ലോഗോ പ്രദര്‍ശിപ്പിക്കും. ഖത്തറില്‍ കെട്ടിടങ്ങളുടെയും ലാന്മാര്ക്കുകളുടെയും മുഖപ്പുകളില്‍ ലോഗോ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ ബാബുല്‍നാഥിലും മുംബൈയിലുമാണ് ലോഗോയുടെ അവതരണത്തിെൻറ പ്രദര്‍ശനം നടക്കുക.
ദോഹയില്‍ കതാറ, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, അല്ശൗല ടവര്‍, കുവൈത്തില്‍ കുവൈത്ത് ടവേഴ്സ്, മസ്ക്കത്ത ഒപ്പേറ ഹൗസ്, ബെയ്റൂത് റൗശെ റോക്ക്, അമ്മാനില്‍ റോയല്‍ ഹോട്ടല്‍, അള്‍ജീരിയയില്‍ ഒപേറ ഹൗസ്, തുനീഷ്യയില്‍ ഹമ്മാമെറ്റ്, റാബത്തില്‍ കോര്‍ണീഷ് റാബത്ത്, ഇറാഖില്‍ ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്ക്വയര്‍ എന്നിവിടങ്ങളിലും ലോഗോയുടെ പ്രദര്‍ശനം ഒരേസമയം നടക്കും. ലോകത്തെ മറ്റു പ്രധാന രാജ്യങ്ങളിലും കൂറ്റന്‍ സ്ക്രീനില്‍ ലോഗോയുടെ പ്രദര്‍ശനമുണ്ടാകും.
അമേരിക്കയില്‍ ടൈംസ് സ്ക്വയര്‍, ബ്രോഡ്വേ സ്ട്രീറ്റ്സ് 44നും 45നുമിടയില്‍, ന്യൂയോര്‍ക്, അര്‍ജൻറീനയില്‍ ജനറല്‍ പാസി 15 ഡെ ആഗസ്റ്റോ, ബൗവന്സ് ഐരിസ്, ബ്രസീലിലെ മെട്രോ ഡൊമിനിക്കന്‍ സീ സ്റ്റേഷന്, സാവോപോളോ, ചിലിയിലെ എ കെന്നഡി, പാഡ്രെ ഹൊര്താഡോ, സാൻറിയാഗോ, മെക്സിക്കോയിലെ പ്രിന്‍സിപ്പല്‍ സ്ട്രീറ്റ്, മെക്സിക്കോ സിറ്റി, യൂറോപ്പില്‍ ഇംഗ്ലണ്ടിലെ ലണ്ടന്‍, വെസ്റ്റ്ഫീല്‍ഡ് സ്ട്രാറ്റ്ഫോര്‍ഡ് സിറ്റി, ഫോര്‍ ഡയല്‍സ്, വെസ്റ്റ്ഫീല്‍ഡ് സ്ക്വയര്‍, വെസ്റ്റ്ഫീല്‍ഡ്, ഫ്രാന്‍സിലെ ഗാരെ ഡ്യു നോര്‍ഡ്, പാരീസ്, ജര്‍മനിയിലെ ബെര്‍ലിന്‍ ട്രെയിന്‍ സ്റ്റേഷന് ഇറ്റലിയിലെ സെമിപിയോണ്, അക്രോപോളിസ്, മഡ്രിഡ് ഡെ എസ്പാന, കയോ, റഷ്യയിലെ നോവി അര്‍ബാത് 2, മോസ്കോ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കും.
തുര്‍ക്കിയിലെ യില്‍ദിസ്, സുഹരത് ബാബ, ബാഷിസിര് കിസം, താസ്ദെലിന്, മിമര്‍ സിനാന്, കാഫ്രിഗ, ഹാര്ബയ്, മര്കാസ്, ബാര്‍ബഡോസ്, ലെവാസിം, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്കയിലെ ആലിസ് സ്ട്രീറ്റ്, സാന്‍ഡ്ടണ്‍, ജോഹനാസ് ബര്‍ഗ് എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കും.ഖത്തർ ലോകകപ്പിനായുള്ള നിർമാണപ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. എട്ട് സ്റ്റേഡിയങ്ങളാണ് പുതുതായി ഒരുക്കുന്നത്. ഇതിൽ രണ്ട് സ്റ്റേഡിയങ്ങൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.