ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ രണ്ടാംറൗണ്ടിലെ അവസാനമത്സരങ്ങളില്‍ അല്സദ്ദിനും അല്അഹ്ലിക്കും തകര്‍പ്പന്‍ ജയം. ശനിയാഴ്ച വൈകീട്ട് അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്ഷഹാനിയയെ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് അല്‍സദ്ദ് തകര്‍ത്തത്. തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായി ആറ് പോയേൻറാടെ ഗോള്‍ പട്ടികയില്‍ ഒന്നാമതാണ് അല്‍സദ്ദ്. ഷഹാനിയക്കെതിരായ മത്സരത്തില്‍ സദ്ദിെൻറ അള്‍ജീരിയന്‍ സ്ട്രൈക്കര്‍ ബഗ്ദാദ് ബൂനദ്ജ നാല് ഗോളുകള്‍ നേടി. എട്ട്, 17, 28, 72 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.
ബൗലേം ഖൗഖി 24ാം മിനിറ്റിലും അബ്ദുല്‍കരീം ഹസന് 34ാം മിനിറ്റിലും ഹസന് ഹൈദ്രോസ് 44ാം മിനിറ്റിലും ഗോളുകള്‍ സ്കോര്‍ ചെയ്തു. 75ാം മിനിറ്റില്‍ അലി ഫെയ്ദൂനാണ് ഷഹാനിയയുടെ ആശ്വാസഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ സദ്ദ് ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് വഖ്റയെ തോല്പിച്ചിരുന്നു. രണ്ടു മത്സരങ്ങളിലുമായി സദ്ദ് 11 ഗോളുകള്‍ സ്കോര്‍ ചെയ്തപ്പോള്‍ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. ആദ്യ രണ്ട് റൗണ്ടുകളിലെ രണ്ടു മത്സരങ്ങളും വിജയിച്ച ഏക ടീമും സദ്ദ് മാത്രമാണ്. അല്‍ജനൂബ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ അല്സെയ്ലിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അല്അഹ്ലി തകര്‍ത്തത്.
40ാം മിനിറ്റിലും 71ാം മിനിറ്റിലും ആബെല്‍ ഹെര്‍ണാണ്ടസും 66ാം മിനിറ്റില്‍ അബ്ദുല്ല അല്അഹ്റഖുമാണ് അല്അഹ്ലിക്കായി വിജയ ഗോളുകള്‍ സ്കോര്‍ ചെയ്തത്. ആദ്യമത്സരത്തില്‍ അല്അറബിയോട് പരാജയപ്പെട്ട അല്അഹ്ലി സെയ്ലിയക്കെതിരായ വിജയത്തോടെ ആദ്യ പോയൻറ് സ്വന്തമാക്കി. സെസ്ലിയ ആദ്യമത്സരത്തില്‍ അല്ഖോറിനോടു സമനില വഴങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.