വ്യായാമത്തിന് സമയം കണ്ടെത്തൂ... സന്തോഷിക്കാൻ സമയം വന്നുചേരും

ആരോഗ്യമുള്ള ജനതയാണ് ജയിച്ച ജനത എന്നൊരു വാക്യമുണ്ട്. കാരണം ആരോഗ്യംതന്നെയാണ് എല് ലാത്തിെൻറയും അടിസ്ഥാനം. വലിയ നേട്ടങ്ങളും ഒട്ടേറെ സമ്പാദ്യങ്ങളും ഒക്കെയുണ്ടെങ്കിലും ആരോഗ്യമില്ലെങ്കിൽ പിന്നെ എന്താണ് കാര്യം? മാത്രമല്ല, ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമ ുള്ള മനസ്സുണ്ടാകൂ എന്നത് കേവലമൊരു പഴമൊഴി മാത്രമല്ല, ജീവിതത്തെ അടിമുടി സ്വാധീനി ക്കുന്ന ഒരു ജീവിതശൈലിതന്നെയാണ്. ഉൗർജസ്വലരായി ജീവിക്കാനും ചിന്തിക്കാനും മുന്നേറാനുമുള്ള മന്ത്രംകൂടിയാണത്. ആരോഗ്യസംരക്ഷണത്തിന് വ്യായാമത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. പക്ഷേ, അതിന് സമയം കണ്ടെത്താൻ ആർക്കും കഴിയുന്നില്ലെന്നുമാത്രം. എന്നാൽ, അതിനുള്ള സമയം നീക്കിവെച്ചവർക്ക് അറിയാം, മുടങ്ങാതെ നടത്തുന്ന വ്യായാമങ്ങളും വർക്ക്ഔട്ടുകളും പകർന്നുതരുന്ന ഉൗർജവും സന്തോഷവും. അതു ഒരു തവണയെങ്കിലും അനുഭവിച്ചറിഞ്ഞവർക്ക് എളുപ്പത്തിൽ ഒഴിവാക്കാനാവാത്തതുതന്നെയാണ് ഇൗ സന്തോഷവും ആഹ്ലാദങ്ങളും.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിെൻറ ആരോഗ്യസംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന പ്രസ്ഥാനമാണ് എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്സ് സെൻറർ. നൂറുകണക്കിന് സ്പോർട്സ്, ഗെയിംസ് ഇവൻറുകളാണ് ഇന്ത്യൻ സ്പോർട്സ് സെൻറർ ഇതിനകം സംഘടിപ്പിച്ചത്. കായികലോകത്തോട് തോന്നിയ താൽപര്യം തന്നെയാണ് സ്പോർട്സ് സെൻററിലെ പ്രധാന ചുമതലക്കാരനായി ഞാൻ മാറിയതിനു പിന്നിൽ. വ്യായാമത്തിനും പരിശീലനത്തിനും അവധി കൊടുക്കാതെ ഇതുവരെ മുന്നേറാനായതും മികച്ച ജീവിതശൈലി പടുത്തു‍യർത്തിയുംതന്നെയാണ് രോഗങ്ങളില്ലാതെ ജീവിക്കാൻ എന്നെ സഹായിക്കുന്നത്. മുടക്കമില്ലാത്ത വർക്ക്ഔട്ടിനൊപ്പം ജിമ്മിനും യോഗക്കും ഏറെ പ്രധാന്യം നൽകുന്നതും മികച്ച ശാരീരികക്ഷമത ഉറപ്പുനൽകുന്നുണ്ട്.

ഒപ്പം സമ്മർദങ്ങൾക്കടിമപ്പെടാതെ സന്തോഷകരമായി ജീവിക്കുന്നതിനും ഇതു പകരുന്ന സന്തോഷം ചെറുതല്ല. പ്രവാസികളുടെ ജീവിതത്തിൽ സന്തോഷം നിറക്കാനുള്ള മികച്ച സമയമാണ് ‘ഖത്തർ റൺ 2020’ ഗൾഫ് മാധ്യമം കുറിക്കാനിരിക്കുന്നത്. സംഘം ചേർന്ന് സന്തോഷത്തോടെ ഇൗ ഇവൻറിനൊപ്പം ഓടാൻ സമയം കണ്ടെത്താമോ, എങ്കിൽ നിങ്ങളുടെ ജീവിതത്തിലും സന്തോഷം നിറയുന്നതിനുള്ള സമയമായി എന്ന് ഉറപ്പിക്കാനാവും. കേവലം ഒരു ദിവസത്തേക്ക് മാത്രമല്ല, ജീവിതകാലം മുഴുവൻ ഉപകരിക്കുന്ന തരത്തിൽ ആരോഗ്യകരമായ ജീവിതശൈലി പടുത്തു‍യർത്താനുള്ള ജീവിതാവസാനം വരെ അതേ സന്തോഷവും ആഹ്ലാദവും പകരുന്നതിനുമുള്ള വലിയൊരു മാറ്റത്തിെൻറ ചെറിയൊരു തുടക്കമായി ഗൾഫ് മാധ്യമം കാഴ്ചവെക്കുന്ന ഇൗ കായികോത്സവത്തിൽ നമുക്കും അണിചേരാം.

രജിസ്ട്രേഷൻ ഇന്ന് 12 മണിവരെ മാത്രം
കായികലോകം ഉറ്റുനോക്കുന്ന ഖത്തറിൽ മറ്റൊരു കായികചരിത്രം എഴുതിച്ചേർക്കാൻ ഒരുങ്ങുന്ന ‘ഖത്തർ റൺ 2020’ പങ്കെടുക്കാനുള്ള അവസരം അവസാനിക്കുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ രജിസ്ട്രേഷൻ അവസാനിക്കും. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.wanasatime.com/sports/qatarrun എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ‘ഖത്തർ റൺ 2020’ ഓഫിസിലെത്തി നേരിട്ടും രജിസ്റ്റർ ചെയ്യാം. നാലു വയസ്സുമുതൽ 60 വയസ്സുവരെ പ്രായമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന ജനകീ‍യ കായിക പരിപാടിയാണ് ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’. ഓൺലൈനിലോ ‘ഗൾഫ്മാധ്യമം’ ദോഹ ഓഫിസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം. ഓടുമ്പോൾ ധരിക്കാനുള്ള ടീഷർട്ടും മെഡലും പങ്കെടുക്കുന്നതിെൻറ ഫോട്ടോയുമുൾപ്പെടെ പങ്കെടുക്കുന്നവർക്കെല്ലാം ലഭിക്കും. പ്രവാസികളുടെ പ്രിയ സ്പോർട്സ് ഇവൻറായ ‘ഖത്തർ റൺ 2020’ െഫബ്രുവരി ഏഴിന് ദോഹ അൽബിദ പാർക്കിലാണ്. ‘ബ്രാഡ്മ’ ഗ്രൂപ് മുഖ്യപ്രായോജകരാകുന്ന പ്രവാസികളുടെ ഏറ്റവും വലിയ റൺ രാവിലെ ഏഴിന് തുടങ്ങും. വിവരങ്ങൾക്ക് 66742974, 55373946, 55200890 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

_______________________________________

•ഷറഫ് പി. ഹമീദ്
(ആക്ടിംഗ് പ്രസിഡൻറ്, ഇന്ത്യൻ സ്പോർട്സ്
സെൻറർ, ഖത്തർ)

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.