ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ പിന്തുണയിൽ നിർമിച്ച രണ്ട് ചിത്രങ്ങൾക്ക് അക് കാദമിയുടെ ഓസ്കർ നാമനിർദേശം ലഭിച്ചു. ഫിറാസ് ഫയ്യാദ് സംവിധാനം ചെയ്ത സിറിയൻ ആഭ്യ ന്തര യുദ്ധത്തിെൻറ കഥ പറയുന്ന ദ കേവ് എന്ന ചിത്രം മികച്ച ഡോക്യുമെൻററി ഫീച്ചർ കാറ്റഗറിയിലാണ് ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം, മോൺട്രിയാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മെർയം ജൂബിയർ നിർമിച്ച ബ്രദർഹുഡ് എന്ന ചിത്രം മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിലും ഓസ്കറിന് നിർദേശിക്കപ്പെട്ടു.
ദ കേവ്, ബ്രദർഹുഡ് ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും അഭിനന്ദങ്ങൾ നേർന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ട്വീറ്റ് ചെയ്തു. ഭൂഗർഭ ആശുപത്രിയിൽ ജോലി ചെയ്യുന്ന സിറിയൻ ഡോക്ടർ അമാനി ബലൂരിെൻറ കഥയാണ് ദ കേവ് ചിത്രത്തിൽ വിശദീകരിക്കുന്നത്. 2018ൽ ഫിറാസ് ഫയാദിെൻറ ലാസ്റ്റ് മെൻ ഇൻ അലെപ്പോ ചിത്രത്തിനും ഓസ്കർ നാമനിർദേശം ലഭിച്ചിരുന്നു. എന്നാൽ, വിസ പ്രശ്നം മൂലം അദ്ദേഹത്തിന് അമേരിക്കയിലേക്ക് പോകാനായില്ല. ഇതോടെ കഴിഞ്ഞ ആറു വർഷമായി ഡി.എഫ്.ഐ പിന്തുണയോടെ ഓസ്കർ നാമനിർദേശം ലഭിക്കുന്ന ചിത്രങ്ങളുടെ എണ്ണം ഒമ്പതായി. ലോസ് ആഞ്ജലസിൽ ഫെബ്രുവരി ഒമ്പതിന് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ 92ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.