ദോഹ: ഹമദ് തുറമുഖത്ത് 1.6 ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ഭക്ഷ്യസംഭരണശാലയടക്ക മുള്ള സൗകര്യങ്ങൾ വരുന്നു. ഇതിനുള്ള നിർമാണപ്രവൃത്തികളടക്കം പുരോഗമിക്കുകയാണ്. ശക്തമായ ഭക്ഷ്യ കയറ്റുമതി ഹബായി ഖത്തറിനെ മാറ്റിയെടുക്കുന്നതില്‍ പദ്ധതി നിര്‍ണായക പങ്കുവഹിക്കും. ഹമദ് തുറമുഖത്ത് 5.30 ലക്ഷം ച.മീറ്റര്‍ സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുന്നത്. ഭക്ഷ്യ സംസ്കരണം, ഉല്പാദനം എന്നിവക്കുള്ള കേന്ദ്രങ്ങളും ഇവിടെയുണ്ടാകും. ഖത്തറിലെ പ്രാദേശിക വിപണിയിലെ ആവശ്യങ്ങള്‍ക്കു പുറമെ, കയറ്റിയയക്കാനുള്ള സംവിധാനവുമുണ്ടാകും. ഭക്ഷ്യോല്പാദനത്തിെൻറ അവശിഷ്ടങ്ങളില്‍നിന്ന് കാലിത്തീറ്റയും ഉല്പാദിപ്പിക്കും. 300 ടണ്‍ പഞ്ചസാര, 500ടണ്‍ അരി, 2000 ടണ്‍ പാചകയെണ്ണ എന്നിവയുടെ പ്രതിദിന ഉൽപാദനശേഷിയാണ് പ്ലാൻറിനുള്ളത്. പ്രാദേശിക വിപണിയിലെ ആവശ്യകത നിറവേറ്റിക്കഴിഞ്ഞാല്‍ പ്ലാൻറില്‍ തയാറാക്കുന്ന ഉൽപന്നങ്ങളില് 30ശതമാനമെങ്കിലും കയറ്റുമതി നടത്താനാകും. രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷ മാത്രം കൈകാര്യം ചെയ്യുന്ന പദ്ധതിയായിരിക്കില്ല ഹമദ് തുറമുഖത്തിലേത്.
മറിച്ച് മറ്റു രാജ്യങ്ങളെക്കൂടി ലക്ഷ്യമിട്ടുള്ളതായിരിക്കും. ഈ വര്‍ഷംതന്നെ ഭക്ഷ്യ പ്ലാൻറ് പ്രവര്‍ത്തന സജ്ജമാകും. 70 ശതമാനത്തിലധികം നിർമാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്നവ സമയബന്ധിതമായിതന്നെ പൂര്‍ത്തിയാകും. ആദ്യഘട്ടത്തിൽ രാജ്യത്തിെൻറ ഭക്ഷ്യആവശ്യകതയിലൂന്നിയായിരിക്കും പ്രവർത്തനം. പിന്നീട് വിവിധ വിദേശ വിപണികളിലേക്ക് കയറ്റുമതി നടത്താനാകും. ഖത്തറിലെ ആദ്യ പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതിയാണിത്. രാജ്യത്തെ പൊതുസ്വകാര്യ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകും. സ്വകാര്യമേഖലക്ക് ലാഭകരമാണ് പദ്ധതി. 2017ലാണ് ഹമദ് തുറമുഖം ഭക്ഷ്യസുരക്ഷ പദ്ധതിക്ക് തുടക്കംകുറിച്ചത്. 26 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അല്‍ ജാബര്‍ എൻജിനീയറിങ്ങിനാണ് (ജെ.ഇ.സി) നിര്‍മാണ ചുമതല. ജർമന്‍ കമ്പനിയായ ഡോര്‍ഷ് ഖത്തറാണ് ജെ.ഇ.സിയെ സഹായിക്കുന്നത്. ഖത്തര്‍ ഇസ്ലാമിക് ബാങ്ക് (ക്യു.ഐ.ബി) ജെ.ഇ.സിക്ക് 160 കോടി ഖത്തര്‍ റിയാല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.